മുക്കം: നഗരസഭയിലെ അഗസ്ത്യമുഴി വാർഡ് വാസികൾക്ക് ഇനി ഇലക്കറികൾക്കായി ഇലകളും പൂവും തേടി അലേയണ്ട. അഗസ്തി മരങ്ങൾ സമൃദ്ധിയുടെ നിറവിൽ ഒരുങ്ങിക്കഴിഞ്ഞു. ലോക്ഡൗണിെൻറ തുടക്കകാലത്താണ് മുക്കം നഗരസഭയിലെ അഗസ്ത്യമുഴി വാർഡിലെ എല്ലാ വീടുകളിലും അഗസ്ത്യ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ആയുർവേദത്തിെൻറ ആചാര്യന്മാരിലൊരാളായി അറിയപ്പെടുന്ന അഗസ്ത്യ മുനിയുമായി ബന്ധപ്പെട്ട വൃക്ഷമാണ് അഗസ്ത്യ വൃക്ഷം.
തമിഴിൽ അഗത്തി ചീരയെന്നും മലയാളത്തിൽ അഗസ്തി എന്നുമാണ് പറയപ്പെടുന്നത്. ഇതിെൻറ വേരുമുതൽ ഇലകളും കായ്കളും പൂക്കളുമെല്ലാം ഔഷധ ഗുണമുള്ളതും ഭക്ഷ്യയോഗ്യവുമാണ്. രണ്ടു തരത്തിലുള്ള അഗസ്ത്യ വൃക്ഷങ്ങളാണുള്ളത്. ചുവന്ന പൂവുള്ളതും വെളുത്ത പൂവുള്ളതും. വെളുത്ത പൂവുള്ള ഇനമാണ് അഗസ്ത്യ മുഴി വാർഡിൽ കൃഷിചെയ്തത്. വിവിധതരം കറികളും തോരനുമെല്ലാം ഇതിെൻറ പൂവുകൊണ്ട് ഉണ്ടാക്കാം. ഒരുപാടുകാലം നിലനിൽക്കുമെന്നതും കാര്യമായ രോഗബാധ ഇെല്ലന്നതും അഗസ്ത്യ വൃക്ഷത്തിെൻറ മേന്മകളാണ്. പുഷ്പങ്ങൾക്കുപുറമെ കായ്കളും ഇലകളുമൊക്കെ ഭക്ഷ്യയോഗ്യമാണ്. ഔഷധഗുണം ഏറിയതാണ് ഇതിെൻറ പൂക്കളും കായ്കളുമെല്ലാം.
തലവേദന, അൾസർ എന്നിവക്ക് ഇവ സിദ്ധൗഷധമാണ്. വൃക്ഷം െവച്ചുപിടിപ്പിക്കുക എന്നത് വാർഡ് കൗൺസിലർ പ്രശോഭ് കുമാറിെൻറ ആശയമാണ്. ഒരു അഗസ്ത്യ വൃക്ഷം വീട്ടുമുറ്റത്തുെണ്ടങ്കിൽ വർഷങ്ങളോളം ഇതിെൻറ ഇല, പൂവ്, കായ എന്നിവ ഭക്ഷണമായി ഉപയോഗിക്കാമെന്നതും വാർഡിെൻറ പേരുമായി ഈ വൃക്ഷത്തിനുള്ള ബന്ധവുമാണ് അഗസ്ത്യവൃക്ഷം തന്നെ തിരഞ്ഞെടുക്കാൻ കാരണം.
ജൈവകർഷക ദേശീയ പുരസ്കാര ജേതാവ് കെ.ബി.ആർ. കണ്ണനിൽ നിന്നാണ് ഗുണമേന്മയേറിയ അഗസ്ത്യ വൃക്ഷൈത്തകൾ സംഘടിപ്പിച്ചത്. വാർഡിലെ 326 വീടുകളിലും വൃക്ഷം നട്ടു. രണ്ടുമാസത്തിനകം രണ്ടാൾ പൊക്കത്തിലാണ് അഗസ്ത്യ വൃക്ഷം വളർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.