പന്തീരാങ്കാവ്: സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്ന പ്രവർത്തകന് മർദനമേറ്റു. ഒളവണ്ണ കമ്പിളിപറമ്പ് സ്വദേശി മാലാഞ്ചേരി ശിവദാസനാണ് വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ മർദനമേറ്റത്. കമ്പിളി പറമ്പ് അങ്ങാടിക്ക് സമീപം മറ്റു ചിലരുമായി സംസാരിച്ചുനിൽക്കെ വിളിച്ചുകൊണ്ടുപോയി കമ്പികൊണ്ട് തലയുടെ പിൻഭാഗത്ത് അടിക്കുകയായിരുന്നുവെന്നാണ് പരാതി.പരിക്കേറ്റ ശിവദാസനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാർട്ടിയിലെ പ്രാദേശിക പ്രശ്നങ്ങളെ തുടർന്ന് നേരത്തേ സി.പി.എം പ്രവർത്തകനായിരുന്ന ശിവദാസനും മറ്റു ചിലരും ഏഴുമാസം മുമ്പ് പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നിരുന്നു. ഇവിടെ സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ പാർട്ടി മാറിയതിലുള്ള നീരസമാണ് ആക്രമണത്തിനുപിന്നിലെന്ന് സി.പി.ഐ ഒളവണ്ണ മണ്ഡലം ലോക്കൽ സെക്രട്ടറി കെ. ഉമ്മർകോയ പറഞ്ഞു.
എന്നാൽ, സംഭവത്തിൽ സി.പി.എമ്മിന് ബന്ധമില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഭവത്തിനുപിന്നിലെന്നും സി.പി.എം ഒളവണ്ണ ലോക്കൽ സെക്രട്ടറി കെ.കെ. ജയപ്രകാശൻ പറഞ്ഞു. ആക്രമണത്തെ സി.പി.എം തള്ളിപ്പറയുന്നതായും അദ്ദേഹം പറഞ്ഞു.ശിവദാസെൻറ പരാതിയിൽ റഫീഖ് ചിറക്കൽ, ഫിറോസ് പുത്തലത്ത് എന്നിവരെ പ്രതികളാക്കി വധശ്രമത്തിന് നല്ലളം പൊലീസ് കേസെടുത്തു. പ്രതികൾ ഇരുവരും സി.പി.എം പാർട്ടി അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.