കോഴിക്കോടിന്‍റെ വികസനത്തിൽ കൈയൊപ്പ് ചാർത്തി

കോഴിക്കോട്: കോഴിക്കോടിന്‍റെ വികസനത്തിൽ പ്രത്യേകം താൽപര്യമെടുത്തയാളായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജില്ലയിലെ നിരവധി വികസന പദ്ധതികളിൽ അദ്ദേഹത്തിന്‍റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

മെട്രോ റെയിൽ സ്ഥാപിച്ച് കൊച്ചിയെ രാജ്യത്തിന്‍റെ വികസനഭൂപടത്തിൽ അടയാളപ്പെടുത്തിയപ്പോൾ കോഴിക്കോടിനും അത്തരത്തിലൊന്ന് അദ്ദേഹം കരുതിവെച്ചു. മോണോറെയിൽ ആയിരുന്നു അത്. ഇതിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുൻ മേധാവി ഇ. ശ്രീധരനെ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ ചുമതലപ്പെടുത്തി.

പദ്ധതിയുമായി മുന്നോട്ട് പോവുന്നതിന് കോഴിക്കോട്ട് പ്രത്യേക ഓഫിസ് തുറക്കുകയും ചെയ്തു. എന്നാൽ, പിന്നീട് സർക്കാർ മാറിവന്നതോടെ ലൈറ്റ് മെട്രോ ആയി മാറുകയും പിന്നീട് ഉപേക്ഷിക്കുകയുമായിരുന്നു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് ഒന്ന് നാല് പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാര്‍ മഴ നനയുന്ന സാഹചര്യത്തില്‍ എം.പിയുടെ അഭ്യര്‍ഥന പ്രകാരം ഒരു കോടി 98 ലക്ഷം അനുവദിച്ചു.

പൂളാടിക്കുന്ന് മുതല്‍ വെങ്ങളം നാഷനല്‍ ഹൈവേ 5.1കിലോമീറ്റര്‍ 152കോടിക്ക് പൂര്‍ത്തീകരിക്കാന്‍ ഫണ്ട് അനുവദിച്ചു. വെള്ളയിലെ ഫിഷിങ് ഹാർബർ, എലത്തൂർ അണ്ടർ പാസ്, കടലുണ്ടി വടക്കുംപാട് അണ്ടർ പാസ് തുടങ്ങിയവയും അദ്ദേഹത്തിന്‍റെ സംഭാവനകളായിരുന്നു.  

Tags:    
News Summary - Signature On The Development Of Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.