കോഴിക്കോട്: ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനെയും പഴയ എ ഗ്രൂപ്പിനെയും മലര്‍ത്തിയടിച്ച് സര്‍വാധിപത്യം ഉറപ്പിച്ച് എ ഗ്രൂപ്പില്‍നിന്ന് വിഘടിച്ചു വന്ന സിദ്ദീഖ് വിഭാഗം. നാമനിര്‍ദേശ കീഴ്വഴക്കങ്ങള് മാറ്റിനിര്‍ത്തി തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ജില്ല പ്രസിഡന്റ് സ്ഥാനവും എട്ട് ബ്ലോക്ക് പ്രസിഡന്റ് പദവികളുമാണ് ഗ്രൂപ് പിടിച്ചെടുത്തത്. സംസ്ഥാന തലത്തില്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലാണ് മത്സരമെങ്കില്‍ ജില്ലയില്‍ എ ഗ്രൂപ്പിലെ ഇരുവിഭാഗങ്ങള്‍ തമ്മിലായിരുന്നു മത്സരം.
സിദ്ദീഖ് വിഭാഗത്തിന്റെ പ്രതിനിധിയായ ഷഹിന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കെ.സി. അബു നേതൃത്വം നല്കുന്ന പരമ്പരാഗത എ ഗ്രൂപ്പിന്റെ പ്രതിനിധിയായി മത്സരിച്ച എസ്. സുനന്ദിന് വൈസ് പ്രസിഡന്റ് സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ടി. സിദ്ദീഖ്, കെ.സി. അബു എന്നീ രണ്ടു ഗ്രൂപ്പുകളായി എ ഗ്രൂപ് മത്സരിച്ചപ്പോള്‍ ഐ ഗ്രൂപ് പ്രധാനപ്പെട്ട പദവികളൊന്നും നേടാനായില്ലെന്നതും ശ്രദ്ധേയമായി.
13ല്‍ എട്ട് ബ്ലോക്കും ടി. സിദ്ദീഖ് വിഭാഗം കൈയടക്കി. അഭിജിത്ത് ഉണ്ണികുളം-ബാലുശ്ശേരി, അസീസ് മാവൂര്‍-കുന്ദമംഗലം, പി.പി. റമീസ്-കോഴിക്കോട് സൗത്ത്, എം. ജിതിന് -കോഴിക്കോട് നോര്‍ത്ത്, ഫസല്‍ പാലങ്ങാട്-കൊടുവള്ളി, മുഹമ്മദ് ദിഷാല്‍- തിരുവമ്പാടി, ആഷിഖ് പി.-എലത്തൂര്‍, പി. ആഷിഖ്-ബേപ്പൂര്‍, സി.ടി.കെ. ബബിന്‍ ലാല്‍-കുറ്റ്യാടി, കെ.വി. അനസ്-നാദാപുരം, എ.എസ്. സായൂജ്-പേരാമ്പ്ര, വി.കെ. തന്‍ഹീര്‍-കൊയിലാണ്ടി, സിനിജിന്-വടകര എന്നിങ്ങനെയാണ് ബ്ലോക്ക് പ്രസിഡന്റുമാര്‍. ഇതില്‍ എലത്തൂര്‍, നാദാപുരം, കൊയിലാണ്ടി എന്നീ മൂന്ന് ബ്ലോക്കുകള്‍ പഴയ എ ഗ്രൂപ്പും ബേപ്പൂര്‍, പേരാമ്പ്ര ഐ വിഭാഗവും നേടി. ബാക്കി എല്ലായിടത്തും സിദ്ദീഖ് ഗ്രൂപ് മേല്‍കൈ നേടി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പിലും സിദ്ദീഖ് വിഭാഗം ശക്തിതെളിയിച്ചു. 105 മണ്ഡലം കമ്മിറ്റികളില്‍ 61 ഉം ഗ്രൂപ് പിടിച്ചെടുത്തു. 31 മണ്ഡലം ഐ ഗ്രൂപും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.