കാളാച്ചാലിൽ ചുമരെഴുത്ത് നടത്തുന്ന കുട്ടികൾ

ചുമരെഴുത്തുമായി കുട്ടിക്കൂട്ടങ്ങൾ

ചങ്ങരംകുളം: നാടുനീളെ പ്രഫഷനൽ കലാകാരന്മാർ സ്ഥാനാർഥികൾക്കായി ചുമരെഴുത്തുകൾ തകൃതിയായി നടത്തുമ്പോൾ സ്വന്തം വീടിെൻറ ചുറ്റുമതിലിൽ തന്നാലാകുന്ന രീതിയിൽ സ്വന്തം നിലയിൽ ചുമരെഴുത്തുകൾ നടത്തുകയാണ് കാളാച്ചാലിലെ കുട്ടികൾ. നാലാം ക്ലാസുകാരൻ മുതൽ പത്താം ക്ലാസുകാരി വരെ ഉള്ള കുട്ടികൾ രാപ്പകൽ പ്രവർത്തിച്ചാണ് എഴുത്തുകൾ പൂർത്തീകരിച്ചത്.

ആലേങ്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി പി.കെ. അബ്ദുല്ലക്കുട്ടിക്കുവേണ്ടിയാണ് ചുമരെഴുത്ത്. കെ.പി. ദിയ, കെ.വി. മറിയ ഹഫീഫ, എ.എ. ആമിന റിഥ, കെ.പി. സാദിൻ, കെ.പി. സിനാൻ, കെ.പി. താസിം, കെ.പി. റാസിക്ക് എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.