രക്ഷപ്പെട്ട നദീം

തിരൂരിൽ വീട്ടിൽ നിന്ന് മയക്കുമരുന്ന് പിടികൂടി; പ്രതി രക്ഷപ്പെട്ടു

തിരൂർ: പുല്ലൂർ വെങ്ങാലൂരിൽ വീട്ടിൽ നിന്ന് തിരൂർ എക്സൈസ് സംഘം മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. വെങ്ങാലൂർ കട്ടചിറക്കൽ നദീമിെൻറ (23) പക്കൽ നിന്നാണ് 10.630 ഗ്രാം എം.ഡി.എം.എയും 50 ഗ്രാം കഞ്ചാവും പിടികൂടിയത്.

ഇയാൾ ഓടിരക്ഷപ്പെട്ടു. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷിന് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നദീം സ്ഥിരമായി ബംഗളൂരുവിൽ നിന്ന് ലഹരി വസ്തുക്കൾ കൊണ്ടുവന്ന് വിൽപന നടത്തുന്നതായി വിവരം ലഭിച്ചു. പിടിച്ചെടുത്തതിന് 75,000 രൂപയോളം വിലവരും. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൗമാരക്കാരായ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നും നദീമിനെ പിടികൂടാൻ ശ്രമം ഊർജിതമാക്കിയതായും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പ്രിവൻറിവ് ഓഫിസർ പി. ലതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ രാഗേഷ്, ഗിരീഷ്, ധനേഷ്, ഐശ്വര്യ, ഡ്രൈവർ പ്രമോദ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Tags:    
News Summary - Drugs seized from house in Tirur; The accused escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.