ചേലേമ്പ്ര: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥിനി മരിച്ച പശ്ചാത്തലത്തിൽ രോഗനിവാരണ പ്രവർത്തന ഭാഗമായി ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതിയും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശാവർക്കർമാരും ചേർന്ന് ജൂലൈ 15 വരെ നടപ്പാക്കുന്ന വിവിധ പ്രവർത്തന പരിപാടികൾ ആവിഷ്കരിച്ചു. ഇതനുസരിച്ച് ആറിന് ഉച്ചക്ക് രണ്ടിന് വിവിധ സ്ഥാപന മേധാവികളുടെയും അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമകളുടെയും യോഗം ചേരും. മൂന്നുമണിക്ക് വ്യാപാരി വ്യവസായികൾ, യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, എ.ഡി.എസ് ചെയർപേഴ്സൻമാർ എന്നിവരുടെ സംയുക്ത യോഗം ചേരും.
സ്കൂൾ അസംബ്ലി, രക്ഷിതാക്കൾ, പള്ളികൾ, എന്നിവിടങ്ങളിൽ ബോധവത്കരണം, ആഘോഷങ്ങൾ സൽക്കാരങ്ങൾ എന്നിവ നടത്തുന്നവർ ആരോഗ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യൽ, എല്ലാ പരിപാടികളിലും ഒരു മാസക്കാലത്തേക്ക് പാകം ചെയ്ത ഭക്ഷണം മാത്രം വിതരണം ചെയ്യൽ, സൂപ്പർ ക്ലോറിനേഷൻ, എന്നിവ നടപ്പാക്കും. യോഗം പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സമീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. അനിതമ്മ ചെറിയാൻ, കെ.പി. ഹഫ്സത്ത് ബീവി, ഉഷാ തോമസ്, ഇഖ്ബാൽ പൈങ്ങോട്ടൂർ, കെ.എൻ. ഉദയകുമാരി, എം. പ്രതീഷ്, ഹെൽത്ത് ഇൻസ്പെക്ടർ പി. സുധീഷ് എന്നിവർ സംസാരിച്ചു.
വള്ളിക്കുന്ന്: മഞ്ഞപ്പിത്തവും മഴക്കാല രോഗങ്ങളും പടരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തന ഭാഗമായി വാർഡ് 11ലെ ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഗ്രാമപഞ്ചായത്ത് അംഗം വി. ശ്രീനാഥ് ബ്ലീച്ചിങ് പൗഡർ വിതരണം ചെയ്തു. നൂറിലധികം ആളുകൾ ഗ്രാമസഭയിൽ പങ്കെടുത്തു. വള്ളിക്കുന്ന് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 500ൽ അധികം ആളുകൾക്കാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.