മലപ്പുറം ജില്ലയെ മാലിന്യമുക്തമാക്കൽ: പുതിയ പരിപാടികളുമായി തദ്ദേശ വകുപ്പ്

മലപ്പുറം: ജില്ലയെ മാലിന്യമുക്തമാക്കാന്‍ ഗൃഹസന്ദര്‍ശന ബോധവത്കരണ പരിപാടികള്‍ ആരംഭിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്. ‘ജില്ലക്ക് മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം’ എന്ന പേരിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 15നു മുമ്പ് ജില്ലയിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും ഒരിക്കൽകൂടി സന്ദർശിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി ജില്ലയെ മാലിന്യമുക്തമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വാർഡുതല ആരോഗ്യ ശുചിത്വ സമിതി അംഗങ്ങൾ എന്നിവരുടെ പങ്കാളിത്തത്തിലാണ് ബോധവത്കരണം. സംസ്ഥാന സര്‍ക്കാറിന്റെ ‘മാലിന്യമുക്ത നവകേരളം’ കാമ്പയിന്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.നിലവിൽ വെട്ടത്തൂർ, പെരിന്തൽമണ്ണ, എടപ്പാൾ, പുഴക്കാട്ടിരി, മൂത്തേടം, കീഴാറ്റൂർ എന്നീ തദ്ദേശ സ്ഥാപനങ്ങളാണ് വീടുവീടാന്തരമുള്ള അജൈവ മാലിന്യ ശേഖരണത്തിൽ മുന്നിലുള്ളത്.

Tags:    
News Summary - Making Malappuram District Garbage Free: Local self govt with new programmes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.