പൊന്നാനി: പ്രതിസന്ധിക്ക് നടുവിൽ ഒഴിഞ്ഞ വലയുമായി തീരമണഞ്ഞിരുന്ന മത്സ്യബന്ധ ബോട്ടുകളുടെ എൻജിന്റെ താളവും നിലച്ചു. ഇനിയുള്ള ഒന്നര മാസത്തിലധികം ബോട്ടുകൾക്ക് വിശ്രമത്തിന്റെയും തൊഴിലാളികൾക്ക് കഷ്ടപ്പാടിന്റെയും കാലം. കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനിറങ്ങിയ ബോട്ടുകളുൾപ്പെടെ കരയിൽ തിരിച്ചെത്തി. 500ലധികം ബോട്ടുകളാണ് ജില്ലയിൽ മാത്രം മത്സ്യബന്ധനം നടത്തുന്നത്. ട്രോളിങ് നിരോധന കാലയളവിൽ തീരക്കടൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മീൻ പിടിക്കാൻ അനുമതിയുള്ളത്.
എന്നാൽ, മൺസൂൺ മഴയെത്തുടർന്നുണ്ടാകുന്ന കടലാക്രമണ സമയങ്ങളിൽ ഇവർക്കും കടലിലിറങ്ങാൻ അനുമതിയുണ്ടാവില്ല. കരക്കണഞ്ഞ ബോട്ടുകളിൽ നിന്ന് വലയും എൻജിനും മറ്റു സാധനങ്ങളുമുൾപ്പെടെ ചൊവ്വാഴ്ച തൊഴിലാളികൾ കരക്കെത്തിച്ചു. ഇനിയുള്ള ദിവസങ്ങളിൽ ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപണികളുടെ കാലമാണ്. മുൻവർഷങ്ങളിൽ 47 ദിവസമാണ് ട്രോളിങ് കാലയളവെങ്കിൽ കഴിഞ്ഞ വർഷം മുതൽ സർക്കാർ ആവശ്യപ്രകാരം ഇത് 52 ദിവസമാണ്. 52 ദിവസത്തെ നിരോധനത്തിന് പകരം മത്സ്യം പിടിക്കുന്നതിന് നിയന്ത്രണമാണ് വേണ്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ട്രോളിങ് നിരോധന കാലയളവിൽ സൗജന്യ റേഷൻ മാത്രമാണ് ലഭിക്കുന്നത്. ആശ്വാസ ധനസഹായം കൂടി ലഭ്യമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുമ്പുതന്നെ അന്തർ സംസ്ഥാന ബോട്ടുകള്‍ തീരം വിട്ടുപോയെന്ന് ഉറപ്പാക്കായിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ഇടയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ കടല്‍ സുരക്ഷ സേനാംഗങ്ങളായി ട്രോളിങ് നിരോധന സമയത്ത് പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.