ഡോക്ടർമാരുടെ പണിമുടക്കിൽ തിരക്കൊഴിഞ്ഞ പൊന്നാനി

താലൂക്ക് ആശുപത്രി

ഡോക്ടർമാരുടെ പണിമുടക്ക് പൊന്നാനിയിൽ പൂർണം

പൊന്നാനി: യുവ ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് ഡോക്ടർ നടത്തിയ പണിമുടക്ക് പൊന്നാനിയിൽ പൂർണം. മാതൃ ശിശു ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും മാറഞ്ചേരി ഗവ. ആശുപത്രിയിലും ഒ.പി പ്രവർത്തിച്ചില്ല.

പൊന്നാനി താലൂക്കിലെ സർക്കാർ സ്വാകാര്യ ആശുപത്രികളിലെല്ലാം അത്യാഹിത വിഭാഗത്തിൽ മാത്രമാണ് സേവനം ഉണ്ടായിരുന്നത്. പൊന്നാനി താലൂക്കാശുപത്രിയിലും മാതൃശിശു ആശുപത്രിയിലും ചികിത്സ തേടിയെത്തിയ നൂറുകണക്കിന് രോഗികൾ മടങ്ങി. സ്വകാര്യ ആശുപത്രികളിലും ഒ.പി പ്രവര്‍ത്തിച്ചില്ല.

സമരം മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടും രാവിലെ തന്നെ ഒ.പിക്ക് മുന്നില്‍ രോഗികള്‍ എത്തി. ഒ.പി വിഭാഗം പൂർണമായും അടച്ചിട്ട് അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണ് പരിശോധനക്കുണ്ടായിരുന്നത്. പലരും ആശുപത്രിയിലെത്തിയപ്പോഴാണ് പണിമുടക്ക് വിവരം അറിഞ്ഞത്. ഇതോടെ ഏറെനേരം കാത്തുനിന്ന് ഇവരും മടങ്ങി.

Tags:    
News Summary - Kolkata Doctor Rape Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.