ട്രോളിങ് നിരോധനത്തെ തുടർന്ന് കരയിൽ വിശ്രമിക്കുന്ന ബോട്ടുകൾ

ട്രോളിങ് നിരോധനം; തീരത്ത് സങ്കടപ്പെരുന്നാൾ

പൊന്നാനി: ട്രോളിങ് നിരോധനത്തിന്റെ വറുതിക്കിടെ തീരമേഖല ഇന്ന് പെരുന്നാൾ കൊണ്ടാടും. ട്രോളിങ് നിരോധനത്തിന് പുറമെ മഴയെത്തുടർന്ന് ഒരു മാസം മുമ്പേ കരക്കടുപ്പിക്കേണ്ടി വന്ന ബോട്ട് തൊഴിലാളികൾക്ക് പെരുന്നാൾ ദിനത്തിലും മനം നിറയില്ല. കടലിന്റെ കലിയും കണ്ടാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിറം മങ്ങിയ ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

ട്രോളിങ് നിരോധനം മൂലം പട്ടിണിയിലായ കുടുംബങ്ങളുടെ എങ്ങനെയെങ്കിലും പെരുന്നാൾ കൊണ്ടാടാമെന്ന മോഹമാണ് ഒരാഴ്ച മുമ്പ് ആരംഭിച്ച ശക്തമായ മഴ തച്ചുടച്ചത്. അധികൃതരുടെ വാഗ്ദാനപ്പെരുമഴ മാത്രം കേട്ടു ശീലിച്ച് ഇനിയുള്ള ജീവിതം ചോദ്യചിഹ്നമായി മാറുകയാണ്. പരസ്പരം പങ്കുവെച്ചും ദുഃഖം ഉള്ളിലൊതുക്കിയുമാണ് ഇവർ ബന്ധുവീടുകളിൽ പെരുന്നാൾ കൊണ്ടാടുന്നത്. 

Tags:    
News Summary - Prohibition of trolling; Sad day at the beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.