രണ്ട് പതിറ്റാണ്ടിെൻറ വഴിത്തർക്കത്തിന്  പൊലീസ് ഇടപെടലിൽ പരിഹാരം 

ചങ്ങരംകുളം: 20 വർഷം നീണ്ട വഴിത്തർക്കത്തിന് പരിഹാരവുമായി ചങ്ങരംകുളം പൊലീസ്. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള പ്രശ്നം 30 മിനിറ്റില്‍ പരിഹരിച്ച് പൊതുവഴി യാഥാർഥ്യമാക്കുകയായിരുന്നു പൊലീസ്. പള്ളിക്കര തെക്കുമുറിയിലാണ് അതിർത്തി തർക്കങ്ങളും പരാതികളുമായി കിടന്നിരുന്ന പള്ളിത്താഴത്ത് ഇടവഴി തർക്കം പൊലീസിെൻറ ജനകീയ ഇടപെടിലൂടെ പരിഹാരമായത്. കഴിഞ്ഞ ദിവസമാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്. 
തുടർന്ന് ഇരുകൂട്ടരേയും വിളിച്ചു വരുത്തി മധ്യസ്ഥെൻറ റോളിൽ എസ്.െഎയും സംഘവും സ്ഥലത്തെത്തി. വർഷങ്ങളായി ഒത്തുതീര്‍പ്പില്ലാതെ കിടന്ന സ്വകാര്യ വ്യക്തികൾ തമ്മില്‍ നിലനിന്ന പ്രദേശിക വഴി തര്‍ക്കത്തിന് ഇതോടെ പരിഹാരമായി.

 സൗഹൃദ ബന്ധങ്ങൾ പുതുക്കിയാണ് പൊലീസ് മടങ്ങിയത്. ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിെൻറ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ എസ്.െഎ വിജയകുമാർ, എ.എസ്.െഎമാരായ ശ്രീലേഷ്, ഷിജു മോൻ, സി.പി.ഒ സനോജ്‌ എന്നിവരുടെ ഇടപെടലിലൂടെയാണ് തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ത്തത്. 

അഡ്വ. നിയാസ് മുഹമ്മദ്, പഞ്ചായത്തംഗം ഷഹന ബീവി, പൊതു പ്രവർത്തകരായ സാദിഖ് നെച്ചിക്കൽ, മുഹമ്മദലി പള്ളിക്കര എന്നിവരുടെ സാന്നിധ്യത്തിൽ പ്രദേശവസികളായ ശശികുമാർ, മോഹനകൃഷ്ണൻ, ആറ്റക്കോയ തങ്ങൾ, ഉണ്ണി, സുബൈർ തങ്ങൾ, ബേബി നാരായണൻ, റഫീഖ് തങ്ങൾ, ശ്യാമള, അൽഫുദ്ദീൻ, മുസ്തഫ തങ്ങൾ, വേലായുധൻ വലിയറ എന്നിവരുടെ സഹകരണത്തോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. 

Tags:    
News Summary - Road dispute solved-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.