ഇവിടെ ഓർമകൾക്ക് നിറം ചുവപ്പ്

25 വർഷത്തോളം മലപ്പുറത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നിറസാന്നിധ്യമായും നിരവധി തവണ എൽ.ഡി.എഫ് കൗൺസിലറായും തെരഞ്ഞെടുക്കപ്പെട്ട പാലോളി കുഞ്ഞിമുഹമ്മദ് തെൻറ പഴയകാല തെരഞ്ഞെടുപ്പ് ഒാർമകൾ പങ്കുവെക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വലിയ മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ പഴയകാലത്തെ വോട്ടുതേടലിെൻറ അനുഭവങ്ങളും ഭരണരീതികളും അദ്ദേഹം ഒാർത്തെടുത്തു.

വർഷങ്ങളോളം നഗരസഭയിൽ പ്രതിപക്ഷത്തെ നയിച്ച ഒാർമകളും ഭരണ-പ്രതിപക്ഷ വാക്കേറ്റങ്ങളും രാഷ്ട്രീയ സമ്മർദങ്ങളുമെല്ലാം ഇന്നും അദ്ദേഹത്തിെൻറ മനസ്സിൽ മായാതെ കിടപ്പുണ്ട്്. കോട്ടപ്പടിയിൽ മുനിസിപ്പൽ കെട്ടിടത്തിെൻറയും ടൗൺഹാളിലെ ലൈബ്രറിയുടെയുമെല്ലാം നാമകരണത്തിനായി ഭരണപക്ഷംെകാണ്ട് വന്ന പ്രമേയങ്ങൾ എതിർത്തു കൊണ്ടുവന്ന ചൂടേറിയ ചർച്ചകളും പല വിവാദ വിഷയങ്ങളിലും ഇടപെടേണ്ടി വന്നതും ഒാർമകളിൽ ഒാടിയെത്തി. മുമ്പ് വോട്ടിനായി നിരന്തരം വീടുകളിൽ കയറിയിറങ്ങുകയും ചുവരെഴുത്തുകളും തന്നെയായിരുന്നു പ്രചാരണ മാർഗത്തിൽ മുന്നിൽ. നിരന്തരമായി വോട്ട് ചോദിച്ചെത്തുന്നത് പലർക്കും ബുദ്ധിമുട്ടാവുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്.

കാലത്തിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വന്ന മാറ്റങ്ങൾ ഏറെയാണ്. കൗൺസിലറായിരുന്ന സമയത്തും പ്രതിപക്ഷ നേതാവായ സമയത്തും നാടിെൻറ വികസനത്തിനായി ഭരണപക്ഷവും സർക്കാറും കൊണ്ടുവരുന്ന എല്ലാ പ്രവർത്തനങ്ങളോടും പൂർണമായും സഹകരിച്ചിരുന്നു. രാഷ്ട്രീയത്തിലെ വാക്ക്പോര് സൗഹൃദങ്ങളെ ബാധിക്കാതെ നോക്കണമെന്നും അദ്ദേഹം ഒാർമിപ്പിച്ചു.

മലപ്പുറം നഗരസഭയിലേക്ക് മത്സരിച്ച് മൂന്ന് തവണ വിജയക്കൊടി പാറിച്ചിട്ടുണ്ട്്. കോട്ടപ്പടി, മുണ്ടുപറമ്പ്, താമരക്കുഴി, ചെറാട്ടുക്കുഴി, വലിയവരമ്പ് തുടങ്ങിയ വാർഡുകളിൽ നിന്നെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം ജനവിധി തേടിയിട്ടുണ്ട്. പലതവണ കൗൺസിലിൽ പ്രതിപക്ഷത്തെ നയിച്ചു. 1968 മുതൽ രാഷ്ട്രീയത്തിൽ സജീവമായുള്ള കുഞ്ഞിമുഹമ്മദ് ദേശാഭിമാനിയിൽ മാധ്യമപ്രവർത്തകനായിരുന്നു. മലപ്പുറം പ്രസ്ക്ലബ് പ്രസിഡൻറായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം മലപ്പുറം മുണ്ടുപറമ്പിലാണ് താമസം.

Tags:    
News Summary - The color red for memories here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-05 04:25 GMT