പാലക്കാട്: ജില്ല കായിക മേളയിൽ മൂന്നാം ദിനം അവസാനിച്ചപ്പോൾ എച്ച്.എസ്. മുണ്ടൂരിനെ ബഹുദൂരം പിന്നിലാക്കി എച്ച്.എസ് പറളിയുടെ കുതിപ്പ്. 15 സ്വർണവും ഏഴ് വെള്ളിയും ഒമ്പത് വെങ്കലവുമായി 105 പോയന്റോടെ ബഹുദൂരം മുന്നിലാണ് പറളി. എട്ട് സ്വർണവും 10 വെള്ളിയും ഒമ്പത് വെങ്കലവുമായി 79 പോയന്റോടെ മുണ്ടൂർ രണ്ടാം സ്ഥാനത്ത് തുടരുന്നു. എട്ട് സ്വർണവും നാല് വെള്ളിയുമായി 52 പോയന്റോടെ വി.എം.എച്ച്.എസ് വടവന്നൂരാണ് മൂന്നാം സ്ഥാനത്ത്.

ഉപജില്ലകളിലും പറളിയുടെ മുന്നേറ്റമാണ് രണ്ടാം ദിനം കാണാനായത്. പറളി സ്കൂളിന്റെയും മുണ്ടൂരിന്റെയും മികവിൽ ഉപജില്ലകളിൽ 29 സ്വർണവും 18 വെള്ളിയും 19 വെങ്കലവുമായി 236 പോയന്റോടെ മൂന്നാം ദിനവും പറളി മുന്നേറ്റം തുടരുകയാണ്. 14 സ്വർണവും 11 വെള്ളിയും 10 വെങ്കലവുമായി 113 പോയന്റോടെ കൊല്ലങ്കോട് ഉപജില്ല രണ്ടാമതാണ്. പത്ത് സ്വർണവും 11 വെള്ളിയും ഒമ്പത് വെങ്കലവുമായി 100 പോയന്റോടെ പാലക്കാട് ഉപജില്ല മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. മത്സരങ്ങൾക്ക് ഇന്ന് പരിസമാപ്തിയാവും.

Tags:    
News Summary - District-Sports-Festival-Parali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.