കൊല്ലങ്കോട്: പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽ കേരളത്തിന് അവകാശപ്പെട്ട ജലം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കർഷകസംരക്ഷണ സമിതി സുപ്രീംകോടതിയിലേക്ക്. കരാർ നിലവിൽ വന്നശേഷം ലംഘനം തുടരുകയാണ്. കരാർ പുനരവലോകനം ചെയ്യുന്നത് അത്യാവശ്യമാണ്. പറമ്പികുളം ആളിയാർ പദ്ധതി കരാറിൽ (പി.എ.പി) തമിഴ്നാട് നടത്തിയ കരാർ ലംഘനങ്ങളും അനധികൃത നിർമാണങ്ങളും കോടതിയുടെ മുന്നിൽ കൊണ്ടുവരുമെന്ന് കർഷക സംരക്ഷണസമിതി യോഗത്തിൽ ചർച്ചചെയ്തു. കേണ്ടൂർ കനാൽ വഴി തിരുമൂർത്തി ഡാമിലേക്ക് വെള്ളം എത്തിക്കുകയും പി.എ.പി ഗ്രൂപ് ഡാമുകളിൽ വൈദ്യുതി ഉൽപാദനത്തിന്റെ പേരിൽ വെള്ളം പാഴാക്കുന്നതും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. കർഷക സംരക്ഷണ സമിതി ചെയർമാൻ സി. വിജയൻ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ സി. പ്രഭാകരൻ, കൺവീനർ കെ. ശിവാനന്ദൻ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.