അകത്തേത്തറ: പരീക്ഷ ഫീസടക്കാൻ കഴിയാത്ത മനോവിഷമം കാരണം വീട്ടിനകത്ത് ആത്മഹത്യ ചെയ്ത പാലക്കാട് നഗരത്തിലെ കോളജ് വിദ്യാർഥിനി ബീനയുടെ വീട് എസ്.സി, എസ്.ടി കമീഷൻ അംഗം എസ്. അജയകുമാർ സന്ദർശിച്ചു. അകത്തേത്തറ ഉമ്മിനിയിലെ വീട്ടിലെത്തിയ അദ്ദേഹം ബീനയുടെ മാതാപിതാക്കളായ സുബ്രഹ്മണ്യനോടും ദേവകിയോടും വിവരങ്ങൾ ആരാഞ്ഞു. കോളജിൽനിന്ന് ഫീസടക്കാനുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മാതാപിതാക്കൾ കമീഷനോട് പറഞ്ഞു.
പൊലീസ്, ജില്ല പട്ടികജാതി വികസന ഓഫിസർ, വിദ്യാർഥിനി പഠിച്ച കോളജ്, സർവകലാശാല എന്നിവിടങ്ങളിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എസ്. അജയകുമാർ അറിയിച്ചു.
ജില്ല പട്ടികജാതി വികസന ഓഫിസർ കെ.എസ്. ശ്രീജ, സി.പി.എം ലോക്കൽ സെക്രട്ടറി കെ. ജയകൃഷ്ണൻ, അകത്തേത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മോഹനൻ, പി.കെ.എസ് ജില്ല കമ്മിറ്റി അംഗം ശിവരാമൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി അബൂബക്കർ, പഞ്ചായത്ത് അംഗം കെ.കെ. നസീമ, മലമ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഉദ്യോഗസ്ഥർ, ഹേമാംബിക നഗർ പൊലീസ് ഓഫിസർ എന്നിവർ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.