പത്തിരിപ്പാല: ചക്കക്ക് ഇനി നല്ല കാലം വരുന്നു. സംസ്ഥാനത്തിന്റെ ഔദ്യോതികഫലമായ ചക്ക സംഭരിക്കാനൊരുങ്ങുകയാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ. ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ജില്ലയിലുണ്ടാകുന്ന ചക്കയുടെ പകുതിയിലധികവും നശിക്കുകയാണ് പതിവ്. തമിഴ് നാട്ടിലേക്ക് കുറച്ച് കയറ്റിപ്പോകുന്നതൊഴിച്ചാൽ ബാക്കി മുഴുവനും മരത്തിൽ തന്നെ നശിച്ചു പോകുകയാണ് പതിവ്. ഇത്തവണ നാട്ടു പ്ലാവുകളിൽ അടിമുടി ചക്ക വ്യാപകമായി കായ്ച്ച് നിൽപുണ്ട്. തീൻ മേശയിലെ വിഭവം എന്നതിലുപരി ഒട്ടേറെ ഔഷധ ഗുണങ്ങൾ ചക്കക്കുണ്ട്. വിവിധ ജീവകങ്ങൾ അടങ്ങിയതാണ് ചക്ക. സംഭരിക്കാനൊരുങ്ങുന്നതോടെ ചക്ക കർഷകർക്ക് നല്ലൊരു വരുമാനം ലഭിക്കുമെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പരിസ്ഥിതി പ്രവർത്തകൻ കെ.കെ.എ. റഹിമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.