വസ്തു പോക്കുവരവിന് കൈക്കൂലി; മുൻ വില്ലേജ്ഓഫീസർക്ക് കഠിന തടവ്

പത്തനംതിട്ട: വസ്തു പോക്കുവരവ് ചെയ്തുന്നതിന് 1,000 രൂപ കൈക്കൂലി വാങ്ങിയ കേസ്സിൽ വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി.സോമനെ മൂന്ന് വർഷം കഠിന തടവിനും 15,000 രൂപ പിഴയും ശിക്ഷിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നു. 2011 ജനുവരി ഏഴിനാണ് കേസിന് ആസ്പദമായ സംഭവം.

പത്തനംതിട്ട സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള ഒന്നേകാൽ ഏക്കർ ഭൂമി മകളുടെ പേരിലേക്ക് പോക്കുവരവ് ചെയ്ത് നൽകുന്നതിന്1,000 രൂപ കൈക്കൂലി ചോദിച്ചുവാങ്ങവെയാണ് വിജിലൻസിന്‍റെ പിടിയിലായത്. പത്തനംതിട്ട വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പിയായിരുന്ന ബേബി ചാൾസാണ് കേസ് രജിസ്റ്റർ ചെയ്തത്.

പത്തനംതിട്ട വിജിലൻസ് യൂനിറ്റ് മുൻ ഡി.വൈ.എസ്.പി പി.കെ. ജഗദീഷ് ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.

Tags:    
News Summary - Bribery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.