പത്തനംതിട്ട: സ്ഥാനാർഥി നിർണയത്തിന് പിന്നാലെ ജില്ലയിലെ ബി.ജെ.പിയിൽ ആരംഭിച്ച കലാപം അടങ്ങുന്നില്ല. ആഭ്യന്തര പ്രശ്നങ്ങളിൽ ജില്ല പ്രസിഡൻറുതന്നെ കേന്ദ്ര സ്ഥാനത്തുവന്നതാണ് വിഷയത്തിെൻറ ഗൗരവം വർധിപ്പിക്കുന്നത്.
തിരുവല്ലയിൽ പ്രതിഷേധവുമായി നിലകൊള്ളുന്ന പ്രവർത്തകരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് രംഗത്തിറങ്ങിയെങ്കിലും നീക്കം ലക്ഷ്യം കണ്ടില്ല. ജില്ല പ്രസിഡൻറ് അശോകൻ കുളനട കണ്ണുവെച്ചിരുന്ന ആറന്മുളയിൽ അപ്രതീക്ഷിതമായി പുതിയ സ്ഥാനാർഥി എത്തിയതാണ് ജില്ലയിലെ കാര്യങ്ങൾ കീഴ്മറിയാൻ ഇടയാക്കിയത്.
സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ കോന്നിയിലേക്കുള്ള വരവാണ് അപ്രതീക്ഷിത സ്ഥാനാർഥിയുടെ വരവിനും കാരണമെന്നാണ് വിലയിരുത്തുന്നത്. ഓർത്തഡോക്സ് സഭയുമായി അടുത്ത ബന്ധമുള്ളയാളാണ് ജില്ല പ്രസിഡൻറിനെ വെട്ടി കേന്ദ്രനേതൃത്വത്തിെൻറ പട്ടികയിൽ ഉൾപ്പെട്ട് ആറന്മുളയിൽ എത്തിയ ബിജു മാത്യു. ബിജു മാത്യു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയായി പന്തളം േബ്ലാക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു എന്നതാണ് കൗതുകകരം. മണ്ഡലത്തിൽ ഓർത്തഡോക്സ് സഭയുടെ പിന്തുണ പ്രതീക്ഷിക്കുന്നതിനൊപ്പം കോന്നി അടക്കം മറ്റ് മണ്ഡലങ്ങളിലും ഇതുവഴിയുള്ള ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് അശോകൻ കുളനടക്ക് തിരുവല്ലക്ക് മാറേണ്ടിവന്നത്. ഇതോടെ തിരുവല്ലയിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയിരുന്ന യുവമോർച്ച ദേശീയ സെക്രട്ടറി ആനൂപ് ആൻറണിയെ അമ്പലപ്പുഴയിലേക്കും മാറ്റി.
അനൂപിെൻറ മാറ്റം ഉൾക്കൊള്ളാൻ കഴിയാത്ത പ്രവർത്തകർക്ക് ജില്ല പ്രസിഡൻറിെൻറ പല നിലപാടുകളോടും യോജിപ്പില്ലാത്തതുമാണ് പ്രതിഷേധം കൂടുതൽ ശക്തമാകാൻ ഇടയാക്കിയത്. പ്രദേശിക വനിതനേതാക്കളടക്കം ഇപ്പോഴും രാജിഭീഷണി മുഴക്കി നിലകൊള്ളുകയാണ്. പ്രഖ്യാപനത്തിന് പിന്നാലെ തിങ്കളാഴ്ച തിരുവല്ലയിൽ എത്തിയ അശോകൻ കുളനടക്ക് പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് പ്രവർത്തനങ്ങൾ തുടങ്ങാനാകാതെ പിൻവാങ്ങേണ്ടിവന്നു.
ഈ സാഹചര്യത്തിൽ ജില്ല പ്രസിഡൻറ് തിരുവല്ലയിലെ മത്സരത്തിൽനിന്ന് പിന്മാറിയതായി തിങ്കളാഴ്ച വാർത്തകൾ പുറത്തുവന്നു. ഇതിെൻറ നിജസ്ഥിതി അറിയാൻ മാധ്യമപ്രവർത്തകർ അശോകൻ കുളനടയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. എന്നാൽ, അദ്ദേഹം പിന്മാറിയതായ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മറ്റ് നേതാക്കൾ അറിയിച്ചു.
തിങ്കളാഴ്ച അദ്ദേഹം മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയതായും നേതാക്കൾ അറിയിച്ചു. അതിനിടെ, തിങ്കളാഴ്ച സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ കോന്നിയിലെത്തി പ്രചാരണം തുടങ്ങി.
മഞ്ചേശ്വരത്തെന്ന പോലെ കോന്നിയിലും ഹെലികോപ്ടറിലായിരുന്നു സുരേന്ദ്രെൻറ വരവ്. പെരുനാട് ഹെലിപ്പാഡിൽ പറന്നിറങ്ങിയ സുരേന്ദ്രനെ പ്രധാന പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് മണ്ഡലം അതിർത്തിയായ കുമ്പഴ കളീക്കപ്പടിയിൽ സ്വീകരണം നൽകി. സ്വീകരണ പര്യടനത്തിന് ശേഷം കോന്നി സെൽട്രൽ ജങ്ഷനിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കോന്നി മണ്ഡലം പ്രസിഡൻറ് ജി. മനോജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.