റാന്നി: നിരോധിത പുകയില ഉൽപന്നങ്ങളുടെ വന്‍ ശേഖരവുമായി വ്യത്യസ്ത സംഭവങ്ങളില്‍ റാന്നിയിൽ രണ്ടുപേര്‍ പൊലീസ് പിടിയില്‍. മന്ദമരുതിയിലെ വ്യാപാര സ്ഥാപനത്തില്‍നിന്ന് റാന്നി ഇട്ടിയപ്പാറയില്‍ ലോട്ടറി ചില്ലറ വിൽപനയുടെ മറവിലും പാന്‍മസാല വില്പന നടത്തിയവരെയാണ് റാന്നി പൊലീസ് പിടികൂടിയത്.
ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കുവാനായി െവച്ചിരുന്ന പാന്‍മസാലയുടെ വന്‍ ശേഖരമാണ് മന്ദമരുതി മരിയസെ്റ്റോഴ്സില്നിന്ന് പിടികൂടിയത്. സംഭവത്തിര്‍ മന്ദമരുതി വലിയകാവ് വട്ടാര്‍കയം സ്വദേശി മാളിയേക്കല്‍ പ്രിന്‍സാണ് പിടിയിലായത്. ഇട്ടിയപ്പാറയില്‍ കോളജ് റോഡില്‍ അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കും ബാറിലെത്തുന്നവര്ക്കുമായി ലോട്ടറി കച്ചവടത്തിെൻറ മറവില്‍ പാന്‍മസാല വിൽപന നടത്തിയ സംഭവത്തില്‍ പഴവങ്ങാടി ഐത്തല മങ്കുഴിയില്‍ ചെരിക്കലേത്ത് വര്‍ഗീസ് മാത്യുവാണ് പൊലീസ് പിടിയിലായത്.
നിരോധിത പാന്‍മസാലയുടെ 900 പാക്കറ്റാണ് പിടികൂടിയത്. ജില്ല പൊലീസ് ചീഫിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നിഴല്‍ പൊലീസും റാന്നി പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പാന്‍മസാല ശേഖരം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.