പത്തനംതിട്ട: ശബരിമല പ്രശ്നത്തില്‍ സി.പി.എമ്മും ബി.ജെ.പിയും വിശ്വാസികളെ വഞ്ചിച്ചെന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി. നവോഥാന നായകനാകാനുള്ള വ്യഗ്രതയിൽ മുഖ്യമന്ത്രി പിണറായി വിജയന് യു.ഡി.എഫ് സര്‍ക്കാറിെൻറ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ പിന്‍വലിച്ചതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. വിശാല ഭരണഘടന ബെഞ്ചിെൻറ വിധി വന്നശേഷം എല്ലാവരുമായി കൂടിയാലോചിച്ച് പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് പറയുന്ന സി.പി.എം ഈ വിവേകം ആദ്യ സുപ്രീംകോടതി വിധി വന്നപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ കേരളം കലാപഭൂമിയാകുന്നത് ഒഴിവാക്കാമായിരുന്നു. ഐശ്വര്യകേരള യാത്രയുടെ മുന്നോടിയായുള്ള യു.ഡി.എഫ് ജില്ല കമ്മിറ്റി യോഗം ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ലയിലുടനീളം കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചുവര്‍ഷം ജില്ലയില്‍ നടന്ന സ്ത്രീപീഡനങ്ങള്‍, പൊലീസ് അതിക്രമങ്ങള്‍, ദുരൂഹ മരണങ്ങള്, അഴിമതികള്‍ എന്നിവ സംബന്ധിച്ച് യു.ഡി.എഫ് തയാറാക്കിയ റിപ്പോര്‍ട്ട് ഐശ്വര്യകേരള യാത്ര നയിച്ച് എത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൈമാറും. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ഫെബ്രുവരി 17ന് ഐശ്വര്യകേരള ജാഥക്ക് സ്വീകരണം ഒരുക്കും. ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ല ചെയര്മാന് വിക്ടര്‍ ടി. തോമസ് അധ്യക്ഷത വഹിച്ചു.
മുന്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്, ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ്, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എ. ഷംസുദ്ദീന്, ജോസഫ് എം. പുതുശ്ശേരി, ജോണ്‍ കെ. മാത്യൂസ്, അഡ്വ. ജോര്‍ജ് വര്‍ഗീസ്, പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, എന്‍. ഷൈലാജ്, അബ്ദുൽലത്തീഫ്, സനോജ് മേമന, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാന്, അഡ്വ. ജോണ്സണ് വിളവിനാല്‍, മാത്യു വീരപ്പള്ളി, മലയാലപ്പുഴ ശ്രീകോമളന്‍, മധു ചെമ്പുകുഴി, ജേക്കബ് തോമസ്, അഡ്വ. വി.എ. ഹന്‍സലാഹ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.