ജയിംസ്

പതിമൂന്നുകാരിക്ക് നേരേ ലൈംഗികാതിക്രമം; പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ലക്ഷംരൂപ പിഴയും

പത്തനംതിട്ട: പതിമൂന്നുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ലക്ഷംരൂപ പിഴയും ശിക്ഷ. മല്ലപ്പള്ളി കുന്നന്താനം ആഞ്ഞിലിത്താനം മൈലക്കാട് ഇല്ലത്തുവീട്ടിൽ ടി.ഇ. ജയിംസിനെയാണ് (44) കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അതിവേഗകോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസാണ് വിധി പറഞ്ഞത്. 2022 നവംബറിലാണ് പ്രതി കുട്ടിയുടെ വീട്ടിൽവെച്ച് ലൈംഗികാതിക്രമം കാട്ടിയത്. തുടർന്ന് കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്തു. പിഴയടച്ചില്ലെങ്കിൽ ഒരുമാസത്തെ കഠിനതടവ് കൂടി അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് കൊടുക്കണമെന്നും പോക്സോ വകുപ്പുകൾ പ്രകാരമുള്ള വിധിയിൽ പറയുന്നു. കീഴ്‌വായ്‌പ്പൂർ പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥനാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജെയ്‌സൺ മാത്യൂസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കോടതിയിൽ എ എസ് ഐ ഹസീന പ്രോസിക്യൂഷന് സഹായം നൽകി.

Tags:    
News Summary - Sexual Harrasment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.