അഡ്വ. കെ. പ്രതാപൻ ഉൾപ്പെടെയുള്ളവരെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചു കൊണ്ട് കെ. സുരേന്ദ്രൻ പന്തളത്ത് സംസാരിക്കുന്നു
പന്തളം (പത്തനംതിട്ട): ബി.ജെ.പി കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്രയിക്കാൻ കഴിയുന്ന പാർട്ടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് നേതാവ് അഡ്വ. കെ. പ്രതാപൻ ഉൾപ്പെടെ വിവിധ പാർട്ടികളിൽനിന്ന് ബി.ജെ.പിയിലെത്തിയവർക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇടതു വലതു മുന്നണികളെ മതഭീകര ശക്തികൾ കൈയടക്കി. അതിനാലാണ് കേരളത്തിെൻറ രക്ഷക്കായി എല്ലാ വിഭാഗം ജനങ്ങളും ബി.ജെ.പിയിൽ പ്രതീക്ഷ പുലർത്തുന്നത്. സംസ്ഥാനത്ത് തൊഴിൽ, ഭൂമി ഉൾപ്പെടെ എല്ലാ മേഖലകളിലും ഒരു വിഭാഗം പാശ്വവത്കരിക്കപ്പെട്ടിരിക്കുകയാണ്.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ജയിക്കണമെന്ന് ഇടതും വലതും ചിന്തിക്കുമ്പോൾ ഭാവി തലമുറയുടെ കാര്യം ചിന്തിച്ചാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. ബി.ജെ.പി പന്തളം നഗരസഭ സമിതി പ്രസിഡൻറ് ടി. രൂപേഷ് അധ്യക്ഷത വഹിച്ചു. സുമേഷ് കുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.