15കാരിയെ പീഡനത്തിനിരയാക്കി ഒളിവിൽ പോയ യുവാവ് പിടിയിൽ

ചാലക്കുടി: സാമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി ഒളിവിൽ പോയ യുവാവിനെ പിടികൂടി. പരിയാരം കൊന്നക്കുഴി കൂനൻ വീട്ടിൽ ഡാനിയേൽ ജോയി (23) ആണ് പിടിയിലായത്.

പെൺകുട്ടിയുമായി പരിചയത്തിലായ ഡാനിയൽ സൗഹൃദം ദൃഢമാക്കുകയും പിന്നീട് പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ശേഷം ആന്ധ്രാ പ്രദേശിലേക്ക് കടക്കുകയും ചെയ്തു. പെൺകുട്ടി റൂറൽ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിക്ക് പരാതി നൽകിയതിനെ തുടർന്ന് ചാലക്കുടി ഡി.വൈ.എസ്.പി സി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്.

ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, അഡീഷണൽ എസ്.ഐ സജി വർഗീസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ബിനു എം.ജെ, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ സീനിയർ സി.പി.ഒ.കെ.ടി. ഷീജ എന്നിവരാണ് ഡാനിയേലിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

ആന്ധ്ര പ്രദേശിലേക്ക് കടന്ന ശേഷം ഫോണും സിം കാർഡുകളും ഉപേക്ഷിച്ച് തമിഴ്നാട്ടിലെത്തി വിവിധ സ്ഥലങ്ങളിൽ താമസിച്ചുവെന്നും പിന്നീട് ബംഗളൂരുവിലെത്തിയെന്നും പ്രതി സമ്മതിച്ചു. ചാലക്കുടി കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്ത് തൃശൂരിലെ ജയിലിലേക്കയച്ചു.

Tags:    
News Summary - youth arrested for molesting 15-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.