ഷെഫീഖ്, രാജേഷ്

കാട്ടുപന്നിയെ വേട്ടയാടി പാചകംചെയ്യാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ചെറുതുരുത്തി: കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കി പാചകം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികളിൽ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം കുളമ്പ് ഭാഗത്തുനിന്ന് കാട്ടുപന്നിയെ വേട്ടയാടി പാചകം ചെയ്യാൻ ശ്രമിച്ച കിള്ളിമംഗലം കാങ്കലാത്ത് വീട്ടിൽ കെ.ആർ. രാജേഷ് (40), കിള്ളിമംഗലം ലക്ഷംവീട് കോളനി ചക്കുംപറമ്പ് വീട്ടിൽ ഷെഫീഖ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിള്ളിമംഗലം കുളമ്പ് കാവും പറമ്പിൽ ശ്രീജേഷ് എന്ന കണ്ണനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. ഇറച്ചി കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന ഒരു സ്കൂട്ടറും ഇവരിൽനിന്ന് പിടികൂടിയിട്ടുണ്ട്.

മായന്നൂർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം. വിജയപ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.എൽ. സാജു, ഓഫിസർമാരായ ആർ. ദിനേശൻ, പി. ഹരീഷ്, കെ. സുനിത, എം.ആർ. ജിതിൻ രാജ്, പി. ശശികുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - wild boar hunting case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.