പളനിയപ്പന്‍

പോക്സോ കേസിൽ തമിഴ്നാട് സ്വദേശിക്ക് 10 വർഷം കഠിന തടവും പിഴയും

ഇരിങ്ങാലക്കുട: ഏഴ് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം കാണിച്ച 70കാരനെ 10 വർഷം കഠിന തടവിനും 50,000 രൂപ പിഴ അടക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷൽ കോടതി ജഡ്ജ് സി.ആർ. രവിചന്ദർ ശിക്ഷിച്ചു. തമിഴ്നാട് തേനാംപട്ടി സ്വദേശി പളനിയപ്പനെയാണ് ശിക്ഷിച്ചത്. 2018 നവംബർ ആറിനാണ് കേസിനാസ്പദമായ സംഭവം. എസ്.ഐ സി.വി. ബിബിൻ രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ സുരേഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സി.പി.ഒ ടി.ആർ. രജനി നടപടികൾ ഏകോപിപ്പിച്ചു. പിഴ സംഖ്യ അതിജീവിതക്ക് നഷ്ടപരിഹാരമായി നൽകാനും വിധിച്ചിട്ടുണ്ട്. മതിയായ നഷ്ടപരിഹാരം അതിജീവിതക്ക് നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്കും നിർദേശം നൽകി.

Tags:    
News Summary - 10 years rigorous imprisonment and fine for Tamil Nadu native in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.