representational image 

പോക്സോ കേസ് പ്രതിക്ക് 22 വർഷം കഠിന തടവ്

ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി കൊടകര പാപ്പാത്ത് വീട്ടിൽ രാജുവിന് (46) 22 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ഇരിങ്ങാലക്കുട അതിവേഗ സ്പെഷൽ കോടതി ജഡ്ജി സി.ആർ. രവിചന്ദറാണ് ശിക്ഷ വിധിച്ചത്. 2015ലാണ് സംഭവം. പല തവണകളിലായി പീഡിപ്പിച്ച കേസിലാണ് വിധി. ഒന്നാം പ്രതി വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു. പുതുക്കാട് എ.എസ്.ഐ ടി.ആർ. രാജൻ രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ആയിരുന്ന എസ്.പി. സുധീരനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല, അഡ്വ. കെ.എൻ. സിനിമോൾ എന്നിവർ ഹാജരായി. പിഴ സംഖ്യ അതിജീവിതക്ക് നൽകുന്നതിനൊപ്പം മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്കും നിർദേശം നൽകി.

Tags:    
News Summary - 22 years rigorous imprisonment for accused in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.