സുബീഷ്

പോക്സോ കേസിലെ വാറന്റ് പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: ആളൂരിൽ പോക്സോ കേസിൽ പ്രതിയായ മുനിപ്പാറ സ്വദേശി പള്ളിത്തറ സുബീഷിനെ (34) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ബി. സിബിനും സംഘവും അറസ്റ്റു ചെയ്തു. 2021ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയാണ്. അന്ന് പൊലീസ് പിടികൂടിയ ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾക്കെതിരെ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.

നിരവധി പേർ പ്രതികളായ സംഭവത്തിൽ 14 കേസുകളാണ് അന്ന് രജിസ്റ്റർ ചെയ്തിരുന്നത്. തിങ്കളാഴ്ച പുലർച്ച അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് പിന്നീട് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. എസ്.ഐ വി.പി. അരിസ്‌റ്റോട്ടിൽ, എ.എസ്.ഐ രാധാകൃഷ്ണൻ, എസ്.സി.പി.ഒ ഇ.എസ്. ജീവൻ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, ഐ.വി. സവീഷ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Warrant accused in the POCSO case arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.