അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കല്‍ കോളജിൽ ക്രമീകരണം

തിരുവനന്തപുരം: കോവിഡ് രോഗികളുടെ ബാഹുല്യം കൂടിവരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂടുതല്‍ ചികിത്സസംവിധാനങ്ങളൊരുക്കുന്നു.

മുന്‍കൂട്ടി തീയതി നല്‍കിയതും അടിയന്തരപ്രാധാന്യമല്ലാത്തതുമായ എല്ലാ ശസ്ത്രക്രിയകളും മാറ്റും. ഒാപറേഷൻ തിയറ്ററുകളിലെ ജീവനക്കാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാനം തീരുമാനിച്ചു.

അത്യാഹിത വിഭാഗത്തിലെത്തുന്ന ശസ്ത്രക്രിയകള്‍ മാത്രമാവും നടത്തുക. കലക്ടറുടെ നിര്‍ദേശമനുസരിച്ച് ഏപ്രില്‍ 30നുമുമ്പ് ആശുപത്രിയിലെ കോവിഡ് കിടക്കകൾ 1400 ആയി ഉയര്‍ത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു. സി.എഫ്.എല്‍.ടി.സി നിന്നെത്തുന്ന രോഗികളെ പരിശോധിച്ചശേഷം രോഗാവസ്ഥ ഗുരുതരമല്ലെന്ന് കണ്ടാല്‍ തിരികെ അവിടേക്കുതന്നെ വിടും. 

ഗുരുതരാവസ്ഥയില്ലാത്ത മറ്റ് രോഗികളെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്കോ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കുന്ന സ്വകാര്യ ആശുപത്രിയിലേക്കോ മാറ്റും. കോവിഡ് കിടക്കകൾ വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിലേക്ക് കൂടുതൽ ജീവനക്കാരെ നൽകണമെന്ന് കലക്ടറോട് ആവശ്യപ്പെടും.

കോവിഡ് അതിതീവ്ര വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഇതര ചികിത്സകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിന് കലക്ടർ നിർദേശം നൽകിയിരുന്നു.

മെഡിക്കൽ കോളജിൽ കോവിഡ് കിടക്കകൾ വർധിപ്പിക്കുമ്പോൾ അതിൽ ആവശ്യമായ ഐ.സി.യു കിടക്കകളും വെൻറിലേറ്ററുകളും ഉൾപ്പെടുത്തണമെന്നും കലക്ടർ നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Arrangement at the Medical College to deal with an emergency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.