അവനവഞ്ചേരി രാജു ക്ഷീര കർഷകന് വൈക്കോലുമായി പോകുന്നു

പട്ടിണിയിലായ പശുക്കൾക്ക് തീറ്റയുമായി വാർഡ് കൗൺസിലർ

ആറ്റിങ്ങൽ: ക്ഷീര കർഷകന് കോവിഡ് ബാധിച്ചതോടെ പട്ടിണിയിലായ വളർത്തുപശുക്കൾക്ക് തീറ്റയുമായി വാർഡ് കൗൺസിലർ. ആറ്റിങ്ങൽ ഗ്രാമത്തുംമുക്ക് കിളിതട്ട്മുക്ക് സ്വദേശിയുടെ പശുക്കൾക്കാണ് തീറ്റ എത്തിച്ചത്. ഇദ്ദേഹത്തിന് അഞ്ച് പശുക്കളാണുള്ളത്.

എല്ലാദിവസവും ഇദ്ദേഹം നേരിട്ട് പോയാണ് പശുക്കൾക്ക് പുല്ല് ശേഖരിച്ച് വരുന്നത്. രോഗ ബാധ സ്ഥിരീകരിച്ചതോടെ അതിന് സാധിക്കാതെ വന്നു. വാർഡ് കൗൺസിലറും നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാനുമായ അവനവഞ്ചേരി രാജുവിനെ വിവരം അറിയിച്ചു.

ആരെയെങ്കിലും കൊണ്ട് പച്ചപ്പുല്ലോ, വൈക്കോലോ ശേഖരിച്ച് നൽകുവാൻ കഴിയുമോ എന്നാണ് തിരക്കിയത്. എന്നാൽ കൗൺസിലർ തന്നെ ഇത് ഏറ്റെടുത്തു. 

Tags:    
News Summary - Ward Councilor with fodder for hungry cows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.