കാറ്റിനും ഉയർന്ന തിരമാലക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: കടലിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നുമുതൽ 14 വരെ മണിക്കൂറിൽ 45 മുതൽ 55 കി.മീറ്റർവരെ വേഗത്തിലും ചില അവസരങ്ങളിൽ 65 കി.മീറ്റർ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളിൽ ഈ ദിവസങ്ങളിൽ കടലിൽ പോകരുതെന്ന് കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഇന്ന് കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിലും ഇന്നും നാളെയും കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം എന്നിവിടങ്ങളിലും ശക്തമായ കാറ്റ് വീശാനിടയുണ്ട്. ഇന്നുമുതൽ ജൂലൈ 13 വരെ തെക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീറ്റർവരെ വേഗത്തിലും ചില അവസരങ്ങളിൽ 60 കി.മീറ്റർ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇന്നുമുതൽ ജൂലൈ 12 വരെ മാലദ്വീപ് പ്രദേശത്തും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ജൂലൈ 11 മുതൽ 13 മധ്യബംഗാൾ ഉൾക്കടൽ, ആന്ധ്രതീരം എന്നീ സമുദ്രഭാഗങ്ങളിലും അന്തമാൻ കടലിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

14 വരെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീറ്റർവരെ വേഗത്തിലും ചില അവസരങ്ങളിൽ 65 കി.മീറ്റർ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റ് വീശാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ ഈ ദിവസങ്ങളിൽ ഈ സമുദ്ര ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും അറിയിപ്പിൽ പറയുന്നു.

കേരളതീരത്ത് വിഴിഞ്ഞം മുതൽ കാസർകോടുവരെ ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 3.7 മീറ്റർവരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിലിറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ജില്ല കലക്ടർ അറിയിച്ചു.

Tags:    
News Summary - Chance of wind and high waves; Caution advised to fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.