കേരളത്തിെൻറ വികസനഭൂമികയിൽ സമാനതകളില്ലാത്ത അടയാളപ്പെടുത്തലും അടിസ്ഥാനസൗകര്യമേഖലയിലെ വിപ്ലവകരമായ ഇടപെടലുമാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് അഥവ കിഫ്ബി. വിദ്യാഭ്യാസ-ആരോഗ്യമേഖലകളിെല കേരള മാതൃകക്ക് സമാനം വികസനപാതയിലും രാജ്യം നെഞ്ചേറ്റുന്ന കേരള മോഡൽ കൂടിയാവുകയാണ് ഇൗ ചുവടുവെപ്പ്.
സംസ്ഥാനത്തിെൻറ അടിസ്ഥാനസൗകര്യവികസനത്തിലും സാമൂഹികവികസനത്തിലും കുതിച്ചുചാട്ടം സാധ്യമാക്കുക എന്ന മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാറിെൻറ ജനകീയ ലക്ഷ്യത്തിന് ചാലകശക്തിയാവുന്നത് കിഫ്ബിയാണ്. നാളിതുവരെ കാണാത്ത തരത്തിൽ സംസ്ഥാനമെങ്ങും ജനജീവിതത്തിെൻറ നിലവാരം മെച്ചപ്പെടുത്തുന്ന നിരവധി ജനകീയ പദ്ധതികൾ വികസനത്തിെൻറ പല ഘട്ടങ്ങളിലാണ്. ജനകീയതയാണ് കിഫ്ബി പദ്ധതികളുടെ മുഖമുദ്ര. അതുകൊണ്ടുതന്നെ ജനങ്ങളാണ് പദ്ധതികളുടെയെല്ലാം ഉള്ളടക്കവും ഇതിവൃത്തവും അഭിസംബോധനയും.
സമഗ്രവും ശക്തവും സുസ്ഥിരവുമായ നവകേരളമെന്ന ലക്ഷ്യപ്രാപ്തിക്ക് ഊർജവും ആവേശവും കരുത്തും പകരുകയാണ് കിഫ്ബി നാളിതുവരെ അനുമതി നൽകിയ പദ്ധതികളെന്ന് ഒറ്റനോട്ടത്തിൽ ബോധ്യപ്പെടും. മണ്ണറിഞ്ഞുള്ള പ്രായോഗികതയും കാലത്തിന് മുന്നേ സഞ്ചരിക്കുന്ന ദീർഘവീക്ഷണവും ഒത്തുചേർന്ന ആശയങ്ങളാണ് കിഫ്ബിയുടെ കാതൽ.
അക്ഷരാർഥത്തിൽ കേരളവികസനത്തിെൻറ വിളംബരം തന്നെയാണ് ഇൗ അടിസ്ഥാന സൗകര്യവികസന സംരംഭത്തിലൂടെ യാഥാർഥ്യമാവുന്നത്. 2016 ലെ കിഫ്ബി ഭേദഗതി നിയമത്തിലൂടെ ശാക്തീകരിക്കപ്പെട്ട കിഫ്ബി ഇന്ന് രാജ്യം ഉറ്റുനോക്കുന്ന വികസന മാതൃകയാണ്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കിഫ്ബി പദ്ധതികൾ വികസനത്തിെൻറ വിവിധ ഘട്ടങ്ങളിലാണ്. ഇത്തരത്തിൽ ചരിത്രത്തിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് പ്രാവർത്തികമാക്കുന്നത്. ലോകത്തെ പിടിച്ചുലക്കുന്ന കോവിഡ് ഭീതിയുടെയും സാമ്പത്തിക ഉലച്ചിലിെൻറയും കാലത്ത് കേരളത്തിെൻറ തനതായ അതിജീവനപ്രതിരോധത്തിന് താങ്ങും ത്രാണിയും കരുത്തുമാവുക കൂടിയാണ് കിഫ്ബി. പശ്ചാത്തല നിക്ഷേപ പദ്ധതി ഇതിനുദാഹരണം.
വിവിധ ഭരണവകുപ്പുകൾക്ക് കീഴിലായി 57,000 കോടി രൂപയുടെ 730 പദ്ധതികൾക്കാണ് കിഫ്ബി ഇതിനകം അനുമതി നൽകിക്കഴിഞ്ഞത്. 5957.96 കോടി രൂപ വിവിധ പദ്ധതികളിൽ വിനിയോഗിക്കുകയും ചെയ്തുകഴിഞ്ഞു. സംസ്ഥാനത്തിെൻറ ഗതാഗത ഭൂപടത്തിൽ നിർണായക അടയാളപ്പെടുത്തലായ നിരവധി സംരംഭങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇതിനൊപ്പം ഗതാഗതമേഖലയിൽ സംസ്ഥാനത്തിെൻറ പരാധീനതകൾ മറികടക്കാനുള്ള പരിഹാരം കൂടിയാവുകയാണ് കിഫ്ബി.
ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന ദേശീയപാത വികസനത്തിന് വേണ്ടിവരുന്ന ആകെ തുകയിലെ സംസ്ഥാന വിഹിതമായ 5374 കോടി രൂപ സർക്കാർ കണ്ടെത്തിയത് കിഫ്ബി വഴിയാണ്. 8765 കോടി രൂപയുടെ 193 റോഡ് നവീകരണ പദ്ധതികൾ, 825 കോടി രൂപയുടെ ഒമ്പത് ബൈപാസുകൾ, 1976 കോടി രൂപയുടെ 75 പാലങ്ങൾ, 961 കോടിയുടെ 13 മേൽപാലങ്ങൾ, 1645 കോടിയുടെ 49 റെയിൽ മേൽപാലങ്ങൾ, മലയോര ഹൈവേ, തീരദേശ ഹൈവേ ഇങ്ങനെ വികസനക്കുതിപ്പിെൻറ അതിവേഗ പാതകൾ അവിരാമം പുരോഗമിക്കുകയാണ്.
ഇതിൽ 3500 കോടി രൂപ ചെലവഴിച്ച് 20 സ്ട്രെച്ചുകളിലായി 1200 കിലോമീറ്റർ നീളത്തിലാണ് മലയോര ഹൈവേയുടെ നിർമാണം. 6500 കോടി രൂപ ചെലവഴിച്ച് രണ്ടു സ്ട്രെച്ചുകളിലായി 650 കിലോമീറ്റർ നീളത്തിലാണ് തീരദേശ ഹൈവേയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. കുണ്ടന്നൂർ, വൈറ്റില, എടപ്പാൾ മേൽപാല പദ്ധതികൾ ഈ വർഷംതന്നെ പൂർത്തിയാകും.
അറിവുവഴികളിൽ ഹൈടെക് കുതിപ്പാണ് കിഫ്ബിയിലൂടെ യാഥാർഥ്യമാകുന്നത്. പൊതുവിദ്യാലയങ്ങളുടെ നിലവാരമുയർത്തി മികവിെൻറ കേന്ദ്രങ്ങളാക്കുന്നതിന് ബൃഹത്തായ പദ്ധതികളാണ് നടപ്പാക്കുന്നത്. 141 പൊതുവിദ്യാലയങ്ങളിൽ അഞ്ചുകോടി രൂപ വീതം ചെലവഴിച്ച് നടപ്പാക്കുന്ന മികവിെൻറ കേന്ദ്രം പദ്ധതി 2020-21 സാമ്പത്തികവർഷം പൂർത്തിയാകും. 785 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സ്മാർട്ട് ക്ലാസ്, സ്മാർട്ട് ലാബ് പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു.
45,000 ക്ലാസ് റൂമുകളാണ് ഇത്തരത്തിൽ ഹൈടെക്കായത്. ഓൺലൈൻ വിദ്യാഭ്യാസത്തിെൻറ നട്ടെല്ലായ ഇൻറർനെറ്റ് കണക്ടിവിറ്റി എല്ലാ സ്കൂളുകളിലും കിഫ്ബി ധനസഹായത്തോടെ സജ്ജമാക്കി എന്നതാണ് ഇതിൽ എടുത്തുപറയേണ്ട നേട്ടം. 11,287 എൽ.പി-യു.പി സ്കൂളുകളിൽ 56,445 ലാപ്ടോപ് കമ്പ്യൂട്ടറുകൾ, 24,529 പ്രൊജക്ടറുകൾ, 5644 പ്രിൻററുകൾ, 3248 എൽ.ഇ.ഡി ടി.വികൾ, 56,445 യു.എസ്.ബി സ്പീക്കറുകൾ എന്നിവ ലഭ്യമാക്കാനായത് കാലത്തിനൊത്ത അറിവനുഭവങ്ങളിൽ പുതിയ തലമുറയെ വാർത്തെടുക്കാൻ സഹായിക്കും. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഓൺലൈൻ കേന്ദ്രീകരിച്ച് ഒരു അധ്യയനവർഷത്തിന് ആരംഭം കുറിക്കേണ്ടിവന്നത്. എന്നാൽ ഇത്തരമൊരു അവസ്ഥയെ നേരിടാൻ തക്കവണ്ണം നമ്മുടെ പൊതുവിദ്യാലയങ്ങളെ പ്രാപ്തമാക്കിയതിലും കിഫ്ബിക്ക് അഭിമാനിക്കാം.
രണ്ടുവർഷത്തേക്കുള്ള ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷനുള്ള ധനസഹായവും കിഫ്ബി നൽകി. ഇതിനുപുറെമയാണ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിലെ 45,000 ക്ലാസ് റൂമുകൾ ഹൈടെക് ആക്കുന്നതിനുള്ള ധനസഹായം മൂന്ന് ഘട്ടങ്ങളായി നൽകിയത്. 45,000 ലാപ്ടോപ്പുകൾ, 15,000 ഡെസ്ക്ടോപ്പുകൾ, 45,000 പ്രൊജക്ടറുകൾ, നെറ്റ് വർക്കിങ് എന്നിവക്ക് വേണ്ടി ഈ ഫണ്ട് ഉപയോഗിച്ചു.
ഈ ക്ലാസ് റൂമുകളിലേക്കുള്ള പ്രിൻററുകൾ, യു.പി.എസ്, സ്റ്റിൽ കാമറകൾ, വെബ് കാമറകൾ എന്നിവക്കുള്ള പണവും ഇതിലുൾപ്പെടുന്നു. 4,752 സ്കൂളുകൾ ഇത്തരത്തിൽ ഹൈടെക് ആക്കി. ഇതു വഴി നമ്മുടെ പൊതുവിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ കിഫ്ബിയുടെ ധനസഹായത്തിന് കഴിഞ്ഞു. 785 കോടി രൂപയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിെൻറ ചിത്രം മാറ്റി വരയ്ക്കുന്ന ഈ പദ്ധതിയുടെ െചലവിനായി നൽകിയത്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) ആണ് പദ്ധതി നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഏജൻസി.
വൈദ്യുതി മേഖലയിൽ നിലവിലുള്ള പ്രസരണ പരിമിതികൾ പരിഹരിക്കുന്നതിനും സംസ്ഥാനത്ത്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ഇടതടവില്ലാതെ ഗുണനിലവാരമുള്ള വൈദ്യുതി ഉറപ്പുവരുത്തുന്നതുമായ ട്രാൻസ്ഗ്രിഡ് 2.0 പദ്ധതി 5200 കോടി രൂപ കിഫ്ബി ധനസഹായത്തോടെയാണ് യാഥാർഥ്യമാകുന്നത്. മൂന്ന് 400 കെ.വി സബ് സ്റ്റേഷനുകൾ, ഇരുപത്തിരണ്ട് 220 കെ.വി സബ് സ്റ്റേഷനുകൾ, 4390 കിലോമീറ്റർ പ്രസരണ ലൈനുകൾ എന്നിവയടങ്ങുന്നതാണ് പദ്ധതി. നിലവിലുള്ള പ്രസരണ ലൈനുകളുടെയും സബ് സ്റ്റേഷനുകളുടെയും ശേഷി പദ്ധതിയുടെ ഭാഗമായി ഉയരും. മഞ്ചേരി, കോതമംഗലം, ചാലക്കുടി, ആലുവ, കലൂർ, കുന്നമംഗലം സബ് സ്റ്റേഷനുകളും കൊച്ചി ലൈൻസ്, കോലത്തുനാട് ലൈൻസ്, നോർത്ത് മലബാർ ലൈൻസ്, കോട്ടയം ലൈൻസ്, തൃശ്ശിവപേരൂർ ലൈൻസ് എന്നീ പ്രസരണലൈനുകളും ഉൾപ്പെടുന്ന ഏതാണ്ട് 1500 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ 2020-21 സാമ്പത്തിക വർഷം പൂർത്തിയാക്കും.
ജനജീവിതം നിശ്ചലമാക്കിയ കോവിഡ് മഹാമാരിയെ സംസ്ഥാനത്തിന് ഫലപ്രദമായി പ്രതിരോധിക്കാനാകുന്നത് ആരോഗ്യമേഖലിൽ കിഫ്ബി വഴി സാധ്യമാക്കിയ അടിസ്ഥാന സൗകര്യവികസനം കൊണ്ടുകൂടിയാണ്. 2150 കോടി ചെലവിട്ട് നടത്തുന്ന 26 സർക്കാർ ആശുപത്രികളുടെ നവീകരണം പുരോഗമിക്കുകയാണ്. 10 ആശുപത്രികളിൽ കാത്ത് ലാബ്, 44 ഇടങ്ങളിൽ ഡയാലിസിസ് യൂനിറ്റ് എന്നിവ സജ്ജീകരിക്കുന്നു. 149 കോടി രൂപ മുതൽമുടക്കുന്ന ഈ പദ്ധതിയും പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്. പുനലൂർ താലൂക്കാശുപത്രി, എറണാകുളം ജനറൽ ആശുപത്രി ഒന്നാംഘട്ടം, കൊച്ചി കാൻസർ സെൻറർ ഒന്നാം ഘട്ടം എന്നിവ ഉൾപ്പെടുന്ന പദ്ധതികൾ 2020-21 ൽ പൂർത്തീകരിക്കും.
ശുദ്ധമായ കുടിവെള്ളം പ്രാപ്യമല്ലാത്ത ജനവിഭാഗങ്ങൾക്കായി 4461 കോടി രൂപ െചലവിൽ 71 കുടിവെള്ള പദ്ധതികൾക്ക് തുടക്കംകുറിച്ചതാണ് ഇൗ രംഗത്തെ ശ്രദ്ധയമായ ചുവടുവെപ്പ്. കാസർകോട്, കൊയിലാണ്ടി, താനൂർ, പൊന്നാനി എന്നീ നഗരസഭാ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ 2020-21 സാമ്പത്തിക വർഷം പൂർത്തിയാകും.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.