കിളിമാനൂർ: ഗൃഹനാഥനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തട്ടത്തുമല ആലുംമൂട്ടിൽ വീട്ടിൽ അജിത്ത്കുമാറി(48)ൻ്റെ കാലിലും, കയ്യിലും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ തട്ടത്തുമല മണലുവിള വീട്ടിൽ രഘുനാഥൻ ചെട്ടിയാരെ (55)യാണ് കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടർ എസ്. സനൂജിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തൻ്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ ഇരുന്ന് മദ്യപിച്ച രഘുനാഥൻ ചെട്ടിയാരോട് പുരയിടത്തിൽ നിന്ന് പോകണം എന്ന് അജിത് കുമാർ പറയുകയും തുടർന്ന് പ്രതി, തൻ്റെ കൈവശമിരുന്ന വെട്ടുകത്തി കൊണ്ട് അജിത് കുമാറിൻ്റെ കൈയ്യും, കാലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജിത് കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ ഇ.പി സവാദ് ഖാൻ, എ.എസ്.ഐ ഷാജു, എസ്.സി.പി.ഒ ഷംനാദ്, സുനിൽകുമാർ, സന്തോഷ്, സി.പി.ഒ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.