ദിലീപ്

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ

നേമം: സ്ത്രീധനം കുറഞ്ഞുപോയി എന്നാരോപിച്ച് ഭാര്യയെ വർഷങ്ങളായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. മലയിൻകീഴ് മച്ചേൽ കുരുവിന്മുകൾ സീതാലയത്തിൽ ദിലീപി (29) നെയാണ് അറസ്റ്റു ചെയ്തത്. ഒരു വർഷം മുമ്പും സമാനമായ രീതിയിൽ മദ്യലഹരിയിൽ ഭാര്യയെ ക്രൂരമായി മർദിച്ച് വിഡിയോ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് ദിലീപിനെ മലയിൻകീഴ് പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി ഭാര്യയുമായി വീണ്ടും ചങ്ങാത്തത്തിലാകുകയും ഇരട്ട കലുങ്കിൽ വാടകക്ക് താമസിച്ച് വരുകയായിരുന്നു.

രണ്ട് ദിവസം മുമ്പ് വീണ്ടും മദ്യപിച്ചെത്തിയ ദിലീപ് ഭാര്യയെ തല ഭിത്തിയിലിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. മർദനം സഹിക്കവയ്യാതെ ഭാര്യ മലയിൻകീഴ് പൊലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതറിഞ്ഞ് ഇയാൾ ഒളിവിൽപോകുകയായിരുന്നു. ഓട്ടോഡ്രൈവറായ പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തിവന്നതിനെ തുടർന്ന് കാട്ടാക്കട ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ മലയിൻകീഴ് സി.ഐ നിസാമുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Arrested in the case of trying to kill his wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.