വിളപ്പില്‍ശാല ആശുപത്രിയില്‍ ‘പ്രതീക്ഷ’ നിയോഗിച്ചിരുന്ന ശുചീകരണതൊഴിലാളികളായ ആശ, കുമാരിലത, സുനിത
നേമം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയിലെ ശുചീകരണം വീണ്ടും പ്രതിസന്ധിയില്‍. ദുര്‍ഗന്ധം വമിക്കുന്ന സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ദുരവസ്ഥ കണ്ട് 2017ല്‍ ‘പ്രതീക്ഷ’ എന്ന സന്നദ്ധസംഘടന ചൂലെടുത്തതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷവും ആശുപത്രി ക്ലീനായിരുന്നു. ആശ, കുമാരിലത, സുനിത എന്നീ ജീവനക്കാരെ നിയോഗിച്ചാണ് പ്രതീക്ഷ ട്രസ്റ്റ് ആശുപത്രിയുടെ ശുചീകരണം നടത്തിയിരുന്നത്. ജീവനക്കാരുടെ ശമ്പളം, ലോഷന്‍, ഡെറ്റോള്‍, സോപ്പ് തുടങ്ങിയ ചെലവുകള്‍ക്കായി പ്രതിവര്‍ഷം 10 ലക്ഷം രൂപയാണ് പ്രതീക്ഷ മുടക്കിയിരുന്നത്. കഴിഞ്ഞ മേയ് മാസത്തോടെ പ്രതീക്ഷയുടെ പ്രോജക്ട് കാലാവധി അവസാനിച്ചു. അവര്‍ ജീവനക്കാരെ തിരികെ വിളിച്ചതോടെ തൂപ്പും തുടപ്പും അവതാളത്തിലായി.
വിളപ്പില്‍ സി.എച്ച്.സിയിലെ മൂന്നുശുചീകരണതൊഴിലാളികളില് ഒരാള്‍ ഗ്രേഡ് ഒന്നില്‍ ഉള്‍പ്പെടുന്നതിനാല്‍ ശുചീകരണ ജോലി ചെയ്യേണ്ടതില്ല. ശേഷിക്കുന്ന രണ്ടുപേര്‍ക്ക് മാത്രമായി ഈ വലിയ ആശുപത്രി വൃത്തിയാക്കാനാവില്ല. ഇവരുടെ ഷിഫ്റ്റും ഓഫുമൊക്കെ ശുചീകരണം അവതാളത്തിലാക്കുന്നു. 30 രോഗികള്‍ക്ക് കിടത്തിചികിത്സയുള്ള, ദിവസേന ഇരുനൂറിലധികം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രി ശുചീകരിക്കാന്‍ അത്യാവശ്യം ആറ് ജീവനക്കാരെങ്കിലും വേണം. ആശുപത്രിയുടെ ശോച്യാവസ്ഥ പലവട്ടം ആരോഗ്യവകുപ്പിന്റെയും മന്ത്രിയുടെയും മുന്നിലെത്തിയിട്ടും പരിഹരിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.