മംഗലപുരം: മംഗലപുരം ആഡംബര വില്ലയിൽ മോഷണം നടത്തിയ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മംഗലപുരം നെല്ലിമൂടിലെ ആഡംബരവില്ലയിൽ കവർച്ച നടത്തിയ സ്പൈഡർ സതീഷ് എന്ന കാരി സട്ടി ബാബു (36) വിനെയാണ് വില്ലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മതിൽ ചാടി വില്ലക്കുള്ളിൽ പ്രവേശിച്ചതുൾപ്പെടെ കാര്യങ്ങൾ പ്രതി പൊലീസിനോട് വിശദീകരിച്ചു. മംഗലപുരം നെല്ലിമൂടിലെ ഐ ക്ലൗഡ് ഹോംസിന്‍റെ അണ്ടർ ദ ബ്ലൂ വില്ല പ്രോജക്ടിലെ വില്ലയിലാണ് കവർച്ച നടന്നത്.
കൊല്ലം സ്വദേശി ഷിജിയുടെ C 12 നമ്പർ വില്ലയിൽ നിന്നാണ് 38 പവനോളം സ്വർണം കവർന്നത്. നാട്ടിലായിരുന്ന ഇവർ അഞ്ചിന് ഉച്ചക്ക് മടങ്ങിയെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. മോഷണത്തിനുശേഷം കെ.എസ്.ആർ.ടി.സി ബസിൽ നാട്ടിലേക്ക് മടങ്ങിയ പ്രതിയെ പിന്തുടർന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ 17 ദിവസം തുടർച്ചയായി നടത്തിയ അന്വേഷണത്തിനൊടുവിൽ ആന്ധ്രപ്രദേശിലെ കടപ്പയിൽനിന്നാണ് ഇയാൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.