തിരുവനന്തപുരം: പോക്സോ കേസ് പ്രതിയുൾപ്പെടെ രണ്ട് യുവാക്കളെ മയക്കുമരുന്നുമായി എക്സൈസ് പിടികൂടി. പോക്സോ കേസിൽ ജാമ്യത്തിൽ കഴിഞ്ഞു വരുന്നതും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ കരിമഠം കോളനി നിവാസി സനൂജ് (24), സുഹൃത്ത് രാഹുൽ ജോസ് മോഹൻ (23) എന്നിവരെയാണ് മയക്കുമരുന്ന് വിൽപനക്കിടെ കരിമഠം കോളനിയിൽവെച്ച് തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽനിന്ന് 2.831 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കോളനിയിൽ ചില ചെറുപ്പക്കാർ മയക്കുമരുന്ന് ഉപയോഗിച്ച് ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടുന്നതായി വിവരം ലഭിച്ചതോടെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവിന്റെ കീഴിലുള്ള ഷാഡോ ടീം കുറച്ചു ദിവസങ്ങളായി ഈ കോളനിയിൽ നിരീക്ഷണം നടത്തിവരികയായിരുന്നു.
പോക്സോ കേസിൽ ഉൾപ്പെട്ട് മൂന്നുമാസം മുമ്പുവരെ ജയിലിലായിരുന്ന സനൂജ് ജാമ്യത്തിലായിരുന്നു. കരിമഠം കോളനിയിൽ മയക്കുമരുന്ന് എത്തിച്ച് വിൽപന നടത്തിവരുന്നവരെക്കുറിച്ചുള്ള വിവരം ലഭിച്ചതായി ബി.എൽ. ഷിബു അറിയിച്ചു. സംഘത്തിൽ പ്രിവന്റീവ് ഓഫിസർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ വിപിൻ, സുരേഷ് ബാബു, ആരോമൽ രാജ്, അക്ഷയ് സുരേഷ്, പ്രബോധ്, രതീഷ് മോഹൻ, ഡ്രൈവർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.