വിനീത കൊലക്കേസ്; മകളുടെ മൃതദേഹം കാണാന്‍ ധൈര്യമില്ലായിരുന്നെന്ന് അമ്മ

തിരുവനന്തപുരം: പൊലീസ് മകളുടെ മൃതദേഹം കണ്ട് തിരിച്ചറിയാനുള്ള ധൈര്യം ഇല്ലാതെ താന്‍ അവിടെ തളര്‍ന്നിരുന്നെന്ന് കൊല്ലപ്പെട്ട വിനീതയുടെ മാതാവ് രാഗിണി കോടതിയില്‍ മൊഴി നല്‍കി. പേരൂര്‍ക്കടയിലെ അലങ്കാരച്ചെടി വില്‍പന കേന്ദ്രത്തില്‍ നെടുമങ്ങാട് കരുപ്പൂര്‍ സ്വദേശിനി വിനീത കൊല്ലപ്പെട്ട കേസിന്‍റെ വിചാരണ വേളയിലാണ് മാതാവ് മൊഴി നല്‍കിയത്. പലപ്പോഴും വിതുമ്പലോടെയായിരുന്നു രാഗിണി സംസാരിച്ചത്. ഏഴാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനനാണ് കേസ് പരിഗണിക്കുന്നത്.

തനിക്ക് മൃതദേഹം കാണാൻ ധൈര്യമില്ലാതിരുന്നതിനാൽ മകന്‍ വിനോദ് മൃതദേഹം കണ്ട് തിരിച്ചറിഞ്ഞതായി രാഗിണി മൊഴി നല്‍കി. സഹോദരിയുടെ മൃതദേഹത്തിൽ മാല ഉണ്ടായിരുന്നില്ലെന്ന് വിനോദ് മൊഴി നല്‍കി. സഹ ജീവനക്കാരി പാലോട് ആറ്റുമണല്‍ സ്വദേശിനി സുനിതയും ഇത്തരത്തിൽ മൊഴി നല്‍കി. മാല കവരുന്നതിനായി പ്രതി കന്യാകുമാരി വള്ളമഠം സ്വദേശി രാജേന്ദ്രന്‍ വിനീതയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

സംഭവദിവസം പ്രതി നഗരസഭയുടെ കീഴില്‍ മുട്ടട അലപ്പുറം കുളത്തില്‍ കുളിക്കാന്‍ കഴിയുമോ എന്ന് ചോദിച്ച് സമീപിച്ചതായി കുളത്തിന് സമീപം താമസിക്കുന്ന സിജിന്‍ ജേക്കബ് സക്കറിയ മൊഴി നല്‍കി. കോവിഡ് കാലമായതിനാല്‍ കുളത്തിന്റെ വാതിലുകള്‍ അടച്ചിരുന്നതായും സാക്ഷി മൊഴി നല്‍കി. കുളത്തിന് സമീപത്തുനിന്ന് സാക്ഷിയെ ഉള്ളൂരില്‍ എത്തിച്ചതായി ഓട്ടോ ഡ്രൈവര്‍ മുട്ടട സ്വദേശി ബൈജുവും മൊഴി നല്‍കി. 2022 ഫെബ്രുവരി ആറിന് പകല്‍ 11.50 നാണ് ജോലി ചെയ്തിരുന്ന കടക്കുള്ളില്‍ വിനീതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.

Tags:    
News Summary - Vineeta murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.