കനത്ത മഴ; തോട്ടമൂല ഭാഗത്ത് വീടുകളിലേക്ക് വെള്ളം കയറി

ഗൂഡല്ലൂർ: തിങ്കളാഴ്ച ഉച്ചക്കു ശേഷം പെയ്ത കനത്ത മഴയിൽ നഗരസഭ പരിധിയിലെ തോട്ടമൂല അക്കാട് ഭാഗത്തെ വീടുകളിലേക്ക് വെള്ളം കയറി നാശമുണ്ടായി. അക്കാട് ആശുപത്രിയിലെ റിട്ട.ഡോക്ടറുടെ വീടിന് സമീപം നിർമിച്ച സംരക്ഷണഭിത്തി മൂലമാണ് മഴവെള്ളം ഒഴുകിപ്പോകാതെ റോഡിലൂടെ ഒഴുകി സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി നാശം ഉണ്ടായത്. ഭിത്തി നിർമിച്ചപ്പോൾ മഴവെള്ളം ഒഴുകിപ്പോകാൻ പൈപ്പുകൾ ഒന്നും വെക്കാത്തതാണ് വെള്ളം കെട്ടിനിന്ന് റോഡിലേക്കെത്താൻ കാരണമായതെന്നും പരിസരവാസികൾ പറഞ്ഞു.അതേസമയം, തന്റെ പട്ടയഭൂമിയിലാണ് സംരക്ഷണ ഭിത്തി നിർമിച്ചതെന്നാണത്രേ ഡോക്ടറുടെ മറുപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.