കൽപറ്റ: ജില്ല സഹകരണ ബാങ്ക് പൊതുയോഗത്തിൽ ജീവനക്കാർക്കും അംഗങ്ങൾക്കും ഉപഹാരങ്ങൾ നൽകിയതിന് പരസ്യയിനത്തിൽ 6,56,476 രൂപ ചെലവഴിച്ചത് ചട്ടവിരുദ്ധമാണെന്ന് സഹകരണ വകുപ്പിെൻറ പരിശോധനയിൽ കണ്ടെത്തി.
സഹകരണ സംഘം രജിസ്ട്രാറുടെ 45/80 സർക്കുലറിന് വിരുദ്ധമായി 2013-14 വർഷം പണം ചെലവഴിച്ചെന്നാണ് രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നത്. അന്നത്തെ ജനറൽ മാനേജർ തുക ബാങ്കിൽ അടക്കണമെന്ന് രജിസ്ട്രാർ നരസിംഹുഗരി ടി.എൽ.റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്കിെൻറ ചെലവിൽ ഉപഹാരങ്ങൾ നൽകിയതിെൻറ ഉത്തരവാദി ജനറൽ മാനേജർ ആണെന്നാണ് രജിസ്ട്രാർക്ക് ലഭിച്ച റിപ്പോർട്ടിൽ പറയുന്നത്.
സ്വർണപണയം ലേലം ചെയ്ത വകയിൽ ബാങ്കിന് ലക്ഷങ്ങൾ നഷ്ടമുണ്ടായതിനെ തുടർന്ന് ജനറൽ മാനേജർ അടക്കം അഞ്ച് ജീവനക്കാർ തുക തിരിച്ചടക്കാൻ ഉത്തരവുണ്ട്.
2013-14, 2014-15, 2015-16 വർഷങ്ങളിൽ 68,32,918 രൂപയാണ് നഷ്ടമുണ്ടായത്. അർഹതപ്പെട്ട യാത്രപ്പടിക്ക് പുറമെ ഉയർന്ന ഉദ്യോഗസ്ഥൻ 90,050 രൂപ കൈപ്പറിയതും ഇതിനകം കണ്ടെത്തി തിരിച്ചു പിടിക്കാൻ നടപടിയുണ്ട്. തുകയുടെ 12 ശതമാനം പലിശയും അടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.