പുൽപള്ളി ബിവറേജസ് ഔട്ട്ലറ്റിനു മുന്നിലെ തിരക്ക്

പുൽപള്ളിയിൽ മദ്യഷാപ്പിൽ വൻതിരക്ക്: വിറ്റത് ഒരുകോടി രൂപയിലേറെ മദ്യം

പുൽപള്ളി: മദ്യം വാങ്ങാൻ പുൽപള്ളി ബിവറേജ് ഔട്ട്െലറ്റിനു മുന്നിൽ നീണ്ട നിര. ഔട്ട്ലെറ്റിൽ കഴിഞ്ഞ രണ്ടു ദിവസം വിറ്റത് ഒരുകോടി രൂപയിലേറെ മദ്യം. വ്യാഴാഴ്ച 54 ലക്ഷത്തോളം രൂപയുടെ മദ്യവും വെള്ളിയാഴ്ച 86 ലക്ഷത്തോളം രൂപയുടെ മദ്യവുമാണ് വിറ്റുപോയത്.

വയനാട്ടിൽ പുൽപള്ളി ബിവറേജസ് ഔട്ട്ലെറ്റ് മാത്രമാണ് തുറന്നിരിക്കുന്നത്. മറ്റെല്ലാ സ്ഥലങ്ങളിലെയും ഔട്ട്െലറ്റുകൾ കോവിഡ് നിയന്ത്രണങ്ങളാൽ അടച്ചിട്ടിരിക്കുകയാണ്. രാവിലെ മുതൽ ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമുള്ള ആളുകളുടെ ഒഴുക്കായിരുന്നു ഇവിടേക്ക്. സാമൂഹിക അകലവും മറ്റും പാലിക്കാതെ ആളുകളുടെ തിക്കും തിരക്കും കാണാമായിരുന്നു. ബിവറേജസ് വെള്ളിയാഴ്ച രാത്രി അടക്കുമ്പോഴും നൂറുകണക്കിന് ആളുകൾ പുറത്ത് വരിയിലുണ്ടായിരുന്നു.




Tags:    
News Summary - crowd in beverage outlet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.