ഗൂഡല്ലൂർ: മസിനഗുഡി ഭാഗത്തുനിന്ന് മുതുമല, ശ്രീമധുര ഗ്രാമപഞ്ചായത്തിലെ ഓടക്കൊല്ലി ആദിവാസി കോളനി ഭാഗങ്ങളിൽ ഇന്നലെയും തിരഞ്ഞെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഇരുപതാം ദിവസം പിന്നിടുന്ന ഇന്നും തിരച്ചിൽ തുടരും എന്ന് ദൗത്യസംഘം അറിയിച്ചു. അതേസമയം തിങ്കളാഴ്ച തിരച്ചിലിനിടെ ഒരുവട്ടം കടുവയെ കണ്ട് മയക്കുവെടിവെച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം തിങ്കളാഴ്ച രാത്രി കോളനിക്ക് സമീപത്ത് കടുവ എത്തിയിരുന്നതായി ആദിവാസികൾ പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ ഡി.എഫ്.ഒ നരേന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്പോണ്ട് ടീം, എസ്.ടി.എഫ്.എ ഡി.എസ്.പി മോഹൻ നവാസിന്റെ സംഘവും എലൈറ്റ് ഫോഴ്സും ലോക്കൽ പൊലീസും തിരച്ചിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.