കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി മേജർക്ക് ആദരാഞ്ജലി

പുണെ/കൊച്ചി: ജമ്മു-കശ്മീരിലെ രജൗറി ജില്ലയിൽ നിയന്ത്രണരേഖയോടു ചേർന്ന് പാകിസ ്താൻ ഭീകരർ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വീരമൃത്യു വരിച്ച മലയാള ി മേജർ ശശിധരൻ വി. നായർക്ക് (33) ആദരാഞ്ജലി. മൃതദേഹം ഞായറാഴ്ച വൈകീട്ട് പൂർണ സൈനിക ബഹുമതികളോടെ പുണെയിലെ വൈകുണ്ഠ് ശ്മശാനത്തിൽ സംസ്കരിച്ചു. ഖദക്വാസ്ല മേഖലയിലെ വീട്ടിൽനിന്ന് വിലാപയാത്രയായാണ് മൃതദേഹം ശ്മശാനത്തിലെത്തിച്ചത്.

ജില്ല ചുമതലയുള്ള മന്ത്രി ഗിരീഷ് ബാപട്, ബി.ജെ.പി എം.പി അനിൽ ഷിറോലെ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ സംബന്ധിച്ചു. സതേൺ കമാൻഡിലെയും പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. ശനിയാഴ്ച വൈകീട്ട് പുണെയിലെ ദേശീയ യുദ്ധ മ്യൂസിയത്തിൽ പൊതുദർശനത്തിനു വെച്ചപ്പോൾ സമൂഹത്തിെൻറ നാനാതുറകളിൽപെട്ട നൂറുകണക്കിന് പേർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.

വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് രജൗറി ജില്ലയിലെ നൗഷേരയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയശേഷം പരിശോധന നടത്തവെ സ്േഫാടകവസ്തു പൊട്ടിത്തെറിച്ച് ശശിധരൻ നായരും ബംഗാൾ സ്വദേശി റൈഫിൾമാൻ ജീവൻ ഗുരുങ്ങും (24) മരിച്ചത്.

എറണാകുളം ജില്ലയിലെ ചെങ്ങമനാട് ചുള്ളിക്കാട്ട് വിജയെൻറയും പൊയ്ക്കാട്ടുശ്ശേരി മായാട്ട് ലതയുടെയും മകനായ ശശിധരൻ നായരുടെ മുത്തച്ഛൻ ഭാസ്കരൻ നായർ പുണെയിലെ റെയിൽവേ ജീവനക്കാരനായിരുന്നു. പിതാവ് വിജയൻ നായരും റെയിൽവേ ജീവനക്കാരനായതിനാൽ ശശിധരൻ നായർ ജനിച്ചുവളർന്നത് പുണെയിലാണ്. നഗരത്തിലെ പ്രശസ്തമായ ഫെർഗൂസൻ സിറ്റി കോളജിൽ പഠിച്ച ശശിധരൻ നായർ സഹപാഠിയായിരുന്ന പുണെ സ്വദേശിനി തൃപ്തിയെ ആറു വർഷംമുമ്പാണ് വിവാഹം കഴിച്ചത്.

ഇരുവരുടെയും കുടുംബാംഗങ്ങളുടെ സമ്മതത്തോടെയായിരുന്നു വിവാഹനിശ്ചയം. എന്നാൽ, വിവാഹത്തിന് ഒന്നര മാസംമുമ്പ് തലച്ചോറില്‍ പൊടുന്നനെയുണ്ടായ രോഗത്തെ തുടര്‍ന്ന് തൃപ്തിയുടെ ഇരുകാലുകള്‍ക്കും ചലനശേഷി നഷ്ടപ്പെട്ടു. ചലനശക്തി വീണ്ടെടുക്കുക അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ വിവാഹം അനിശ്ചിതത്വത്തിലായി. ശശിയുടെ വീട്ടുകാരെക്കാള്‍ കൂടുതലായി വിവാഹത്തോട് എതിർപ്പ് പ്രകടിപ്പിച്ചത് തൃപ്തിയുടെ കുടുംബാംഗങ്ങളായിരുന്നു. യുവസൈനികെൻറ ദാമ്പത്യജീവിതം ക്ലേശകരമാകാതിരിക്കാനുള്ള നിലപാടായിരുന്നു അത്. സ്വന്തം വീട്ടുകാരും എതിർത്തെങ്കിലും ശശിയുടെ മനസ്സിന് ചാഞ്ചല്യമുണ്ടായിരുന്നില്ല. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍തന്നെ തൃപ്തിയുടെ കഴുത്തില്‍ താലിചാർത്തി. ദാമ്പത്യജീവിതം മുന്നോട്ടുപോകുന്നതിനിടയിലാണ് സ്ഫോടനം ശശിയുടെ ജീവിതം കവരുന്നത്.

Tags:    
News Summary - Malayalee Major in Kashmir annual leave-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.