ന്യൂഡൽഹി: പാലാ സീറ്റിൽ ഉടക്കി മാണി സി. കാപ്പൻ എൽ.ഡി.എഫ് വിട്ടു. ഐശ്വര്യ കേരള യാത്രയിൽ യു.ഡി.എഫ് ഘടകക്ഷിയായി പങ്കെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏഴ് ജില്ല പ്രസിഡന്‍റുമാരും 17 സംസ്ഥാന ഭാരവാഹികളിൽ ഒമ്പത് പേരും തന്നോടൊപ്പമുണ്ടെന്നും നാളത്തെ ജാഥയിൽ അവർ പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
ഇടത് മുന്നണി വിടുന്നതില്‍ ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം വരും മുമ്പാണ് മാണി സി കാപ്പന്‍റെ പ്രഖ്യാപനം. ദേശീയ നേതൃത്വം ആര്‍ക്കൊപ്പമാണെന്ന കാര്യം മാണി സി. കാപ്പന്‍ വ്യക്തമാക്കിയിട്ടില്ല.
മുന്നണി മാറ്റം സംബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദേശീയ നേതൃത്വത്തിൽ നിന്നും ഒൗദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നായിരുന്നു നേരേത്ത അറിയിച്ചിരുന്നത്. പാലാ സീറ്റിെൻറ കാര്യത്തിൽ ഇടതുപക്ഷം മുന്നണി മര്യാദകാണിച്ചില്ലെന്ന് എൻ.സി.പി ദേശീയ നേതൃത്വം പറയുന്നുണ്ട്. എങ്കിലും മുന്നണി മാറ്റത്തിൽ ദേശീയ നേതൃത്വത്തിന് താൽപര്യമില്ലെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. ഇക്കാര്യത്തിലെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.
അതേസമയം, ശരത് പവാറുമായി ചർച്ചക്കായി ഡൽഹിയിൽ എത്തിയ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മുന്നണിമാറ്റം സംബന്ധിച്ച് പ്രതികരിക്കാൻ തയറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.