മാനന്തവാടി: റിമാന്‍ഡില്‍ കഴിയുന്ന മാവോവാദി നേതാവ് രൂപേഷിന്‍െറ ഭാര്യ ഷൈനക്ക് ഒരു കേസില്‍ കോടതി ജാമ്യം അനുവദിച്ചു. 2014ല്‍ മേപ്പാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജില്ല സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നതാണ് ജാമ്യം ലഭിക്കാന്‍ കാരണം.
അതേസമയം, രൂപേഷ് പ്രതിയായ രണ്ട് കേസുകളില്‍ പൊലീസ് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2013ല്‍ തരിയോട് കരിങ്കണ്ണി കോളനിയില്‍ ആശയ പ്രചാരണം നടത്തിയതിന് പടിഞ്ഞാറത്തറ പൊലീസും 2014ല്‍ തിരുനെല്ലി അഗ്രഹാരം റിസോട്ട് തല്ലിത്തകര്‍ത്തതിന് തിരുനെല്ലി പൊലീസും രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പടിഞ്ഞാറത്തറ കേസില്‍ അഞ്ച് പേരെയും തിരുനെല്ലിയില്‍ ഏഴ് പേരെയുമാണ് പൊലീസ് പ്രതി ചേര്‍ത്തിരുന്നത്. ഈ രണ്ട് കേസുകളിലുമായി രൂപേഷിനെയും അനൂപിനെയും മാത്രമാണ് പൊലീസിന് പിടികൂടാനായത്. വെള്ളമുണ്ട, തലപ്പുഴ, തിരുനെല്ലി, പടിഞ്ഞാറത്തറ, മേപ്പാടി പൊലീസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ 12 കേസുകളാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.