വെട്ടേറ്റ കുപ്രസിദ്ധ ഗുണ്ട വെട്ടുകത്തി ജോയി മരിച്ചു

ശ്രീകാര്യം: ശ്രീകാര്യം പൗഡിക്കോണത്ത് കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റ കുപ്രസിദ്ധ ഗുണ്ട വെട്ടുകത്തി ജോയി (41) മരിച്ചു. ഇരുകാലുകളും വെട്ടേറ്റ് തൂങ്ങി ഗുരുതരാവസ്ഥയിൽ അര മണിക്കൂറിലേറെ റോഡിൽ കിടന്ന ജോയിയെ പൊലീസാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.

അടിയന്തര ചികിത്സ നൽകിയെങ്കിലും മരിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി ഉച്ചക്ക് 3.30 ഓടെ സഹോദരി ജോളിയുടെ വീടായ പന്തലക്കോട് കുറ്റിയാണി ജോളി ഭവനിൽ മൃതദേഹം എത്തിച്ചു. കുറ്റിയാണി ചർച്ചിന് കീഴിലെ നാലാഞ്ചിറ മലങ്കര സെമിത്തേരിയിൽ സംസ്കരിച്ചു.

സംഭവത്തിൽ കുറ്റ്യാണി സ്വദേശികളായ സജീർ, അൻഷാദ്, അൻവർ ഹുസൈൻ എന്നിവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ആക്രമികൾ സഞ്ചരിച്ച കാർ വാടകക്ക് എടുത്തുകൊടുത്ത വെഞ്ഞാറമൂട് മുക്കുന്നുമൂട് സ്വദേശി സുബിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - murder case accused murdered at Sreekariyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.