പത്തനംതിട്ട: ബി.ജെ.പിക്കെതിരെ ദേശീയതലത്തിൽ വിശാലസഖ്യം രൂപവത്കരിക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാട് പാർട്ടി കോൺഗ്രസിലൂടെ വ്യക്തമാകുമെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇരു കമ്യൂണിസ്റ്റ് പാർട്ടിയുടെയും പാർട്ടി കോൺഗ്രസ് ഏപ്രിലിൽ ചേരുേമ്പാൾ കൃത്യമായ നിലപാട് വ്യക്തമാകുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജനുവരിയോടെ കരട് രാഷ്ട്രീയ പ്രമേയം പുറത്തുവരും. ജി.എസ്.ടി സംബന്ധിച്ച് ഇടതുപക്ഷ പാർട്ടികളുടെ നിലപാട് പാർലമെൻറിനകത്തും പുറത്തും വ്യക്തമാക്കിയതാണ്. ജി.എസ്.ടി ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. സംസ്ഥാന ധനമന്ത്രിമാരുടെ നിലപാട് പൊതുേവ പാർട്ടി നിലപാടിനോട് യോജിക്കണമെന്നില്ല. കൂടുതൽ വരുമാനം എന്നതായിരിക്കും അവരുടെ ലക്ഷ്യം.
ദീനദയാൽ ഉപാധ്യായ ആഘോഷവുമായി ബന്ധപ്പെട്ട് സർക്കുലർ ഇറക്കിയതിനോട് യോജിപ്പില്ല. കേന്ദ്രത്തിൽനിന്ന് വന്ന സർക്കുലർ ഉദ്യോഗസ്ഥർ ഫോേട്ടാസ്റ്റാറ്റ് എടുത്ത് അയെച്ചന്നുവേണം കരുതാൻ. ദീനദയാൽ ഉപാധ്യായ സ്വതന്ത്ര്യസമരത്തിനോ രാജ്യത്തിനോ സംഭാവന നൽകിയിട്ടില്ല. ജനസംഘം നേതാവ് മാത്രമായിരുന്നു അദ്ദേഹം. ആര് നിയമം ലംഘിച്ചാലും നടപടിവേണം. മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തിലും മാറ്റമില്ല. ഉചിത സമയത്ത് ഉചിത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.