കോട്ടയം: ശബരിമല തീർഥാടനത്തിന് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ പേരട ക്കമുള്ള വിവരങ്ങൾ ചോരരുതെന്ന് രഹസ്യാേന്വഷണ വിഭാഗത്തിെൻറ മുന്നറിയിപ്പ്. ഇക്കാര്യത്തിൽ പൊലീസും കെ.എസ്.ആർ.ടി.സിയും ജാഗ്രത പുലർത്തണമെന്നും രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന പൊലീസ് മേധാവി മുഖേന കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. വിവരങ്ങൾ ചോർന്നാൽ അതിെൻറ പൂർണ ഉത്തരവാദിത്തം പൊലീസിന് ആയിരിക്കുമെന്നും ഇതിൽ മുന്നറിയിപ്പ് നൽകുന്നു. ചിത്തിര ആട്ടവിശേഷത്തിനു നടതുറന്നപ്പോൾ ദർശനത്തിനെത്തിയ സ്ത്രീകളുടെ വിവരങ്ങൾ പ്രക്ഷോഭകർക്ക് ചോർന്നുകിട്ടിയത് പൊലീസിൽ നിന്നായിരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിർദേശം. അവരെ അന്ന് പമ്പയിലും നിലക്കലിലും സന്നിധാനത്തും എരുമേലിയിലും തടഞ്ഞതും കൈയേറ്റം ചെയ്തതും ഇതേതുടർന്നായിരുന്നുവത്രേ. ദർശനത്തിനെത്തിയ സ്ത്രീകളുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെയും ആക്രമണമുണ്ടായി.
വിവരങ്ങൾ സമരക്കാർക്ക് കൈമാറിയത് പൊലീസിൽ നിന്നാണെന്ന സൂചനകൾ ശക്തമാണ്. സന്നിധാനത്ത് ഡ്യൂട്ടിക്കെത്തിയ വനിത പൊലീസുകാരുടെ പ്രായമടക്കം വിവരങ്ങളും സമരക്കാർക്ക് ലഭിച്ചിരുന്നു. സന്നിധാനത്ത് ചുമതലയുണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം. ദർശനത്തിന് രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ വിവരങ്ങൾ പുറത്ത് പോകാതിരിക്കാൻ രഹസ്യാന്വേഷണ വിഭാഗവും രംഗത്തുണ്ട്. ഇവരുടെ വിവരങ്ങൾ പൊലീസും കെ.എസ്.ആർ.ടി.സിയും ചേർന്ന് തയാറാക്കിയ വെബ്സൈറ്റിൽ നേരത്തേ ലഭിച്ചിരുന്നു.
ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെൻറ് സിസ്റ്റത്തില്‍ കെ.എസ്.ആർ.ടി.സിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനൊപ്പം ദര്‍ശനസമയവും ബുക്ക് ചെയ്യാന്‍ കഴിയും.
നിലവില്‍ 800ലധികം യുവതികൾ ദർശനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്ട്രേഷൻ തുടരുകയാണ്. ഇതിൽ പകുതിയിലധികവും ആന്ധ്രയിൽ നിന്നാണ്. നിരവധി ആക്ടിവിസ്റ്റുകളും പട്ടികയിലുണ്ട്. ജനുവരി 19വരെ ഓണ്‍ലൈന്‍ ബുക്കിങ് നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.