തിരുവനന്തപുരം: ആഗ്രഹിച്ചപോലുള്ള സർക്കാർ മദ്യനയം വന്നതിനു പിന്നാലെ സംസ്ഥാനത്തെ മുഴുവൻ ബാറുകളും തുറക്കുന്നതിനുള്ള സമ്മർദതന്ത്രവുമായി ബാറുടമകൾ രംഗത്ത്. മൂന്ന് ആവശ്യങ്ങളാണ് അവർ മുന്നോട്ട് െവക്കുന്നത്. സുപ്രീംകോടതിവിധി പ്രകാരം പൂേട്ടണ്ടിവന്ന ഹോട്ടലുകളിൽനിന്ന് അരകിലോമീറ്റർ മാറി അവക്ക് കീഴിൽ പ്രത്യേക ബാറുകൾക്ക് അനുമതി നൽകണമെന്നതാണ് പ്രധാന ആവശ്യം. ബാർ മാത്രമായി മറ്റൊരിടത്ത് തുറക്കാൻ പറ്റില്ലെങ്കിൽ ദേശീയപാതയോരത്തെ ഹോട്ടലുകളിലെ മുറികളിൽ മദ്യവിതരണത്തിനുള്ള അനുമതി നൽകണം.
ഇൗ വിഷയത്തിൽ സർക്കാർതന്നെ സുപ്രീംകോടതിയിൽ പോയി വ്യക്തത വരുത്തണമെന്നും അവർ ആവശ്യപ്പെടുന്നു. അതുമല്ലെങ്കിൽ അയൽ സംസ്ഥാനങ്ങൾ ചെയ്തതുപോലെ റോഡുകളുടെ പ്രത്യേക പദവി എടുത്തുകളയണമെന്നും ബാറുടമകൾ പറയുന്നു. ദേശീയ, സംസ്ഥാനപാതകളിൽനിന്ന് 500 മീറ്റർ അകലെയുള്ള ബാറുകൾ പൂട്ടണമെന്ന സുപ്രീംകോടതി വിധി നിലവിലുള്ളതിനാൽ സർക്കാറിെൻറ മദ്യനയം വന്നാലും ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള ഹോട്ടലുകളിൽ ബാറുകൾ തുറക്കാൻ സാധിക്കില്ല.
ഇൗ സാഹചര്യത്തിലാണ് ഹോട്ടലിെൻറ നിയന്ത്രണത്തിൽ അരകിലോമീറ്റർ ദൂരെ ബാറുകൾക്ക് പ്രത്യേകമായി ലൈസൻസ് അനുവദിക്കണമെന്ന ആവശ്യം ഉയർന്നത്. സർക്കാറിെൻറ പുതിയ മദ്യനയത്തിൽ ബിയർ, വൈൻ പാർലറുകൾ, ബിവറേജസ് ഒൗട്ട്ലെറ്റുകൾ എന്നിവ മാത്രമാണ് മതിയായ സൗകര്യങ്ങളുള്ള സ്ഥലത്തേക്ക് ആ താലൂക്കിൽതന്നെ മാറ്റി സ്ഥാപിക്കാൻ വ്യവസ്ഥയുള്ളത്.
ബാറുകളുടെ കാര്യത്തിൽ ഇൗ വ്യവസ്ഥയില്ല. സംസ്ഥാനെത്ത 30 ബാറുകളിൽ ഏഴും, 306 ചില്ലറ മദ്യവിൽപനശാലകളിൽ 96ഉം, ക്ലബ് ലൈസൻസുള്ളവയിൽ 36ഉം, 815 ബിയർ, വൈൻ ലൈസൻസുള്ള ഹോട്ടലുകളിൽ 474 എണ്ണവുമാണ് അടഞ്ഞുകിടക്കുന്നത്. ഇതിൽ 680 എണ്ണം ബാറുകളായി പ്രവർത്തിച്ചിരുന്നവയാണ്.
പുതിയ നയം അനുസരിച്ച് ദേശീയ സംസ്ഥാന പാതയോരത്തെ ബിയർ, വൈൻ പാർലർ അടക്കമുള്ള മദ്യശാലകൾക്ക് അതേ താലൂക്കിൽ 500 മീറ്റർ പരിധിക്കപ്പുറത്ത് മാറ്റി സ്ഥാപിക്കാനാകും. എന്നാൽ, ഇത് കള്ളുഷാപ്പുകൾക്കും ബിവറേജസ് ഔട്ട്ലെറ്റുകൾക്കും മാത്രമേ പ്രായോഗികമാകൂ എന്നാണ് ബാർ ഉടമകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.