‘എന്‍റെ ഹൃദയമാണ്... ചങ്കാണ് പോയത്’

കോട്ടയം: ‘എന്നെ നെഞ്ചോട് ചേർത്ത മനുഷ്യനാണ്. മുഖ്യമന്ത്രിയായിരിക്കെ വെള്ള ഷർട്ടൊക്കെ ഇട്ട് എന്‍റെ അടുത്തേക്ക് വന്നു. മുഷിഞ്ഞ തുണിയായതിനാൽ സാറെ എന്നെ തൊടരുതെന്ന് പറഞ്ഞു. നിന്‍റെ കറ എന്‍റെ ദേഹത്തുപറ്റിയാൽ അത് പോകട്ടെയെന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു.... വിതുമ്പിക്കരഞ്ഞ് മോഹനനിത് പറയുമ്പോൾ പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ മുറ്റത്ത് നിന്നവരുടെ കണ്ണുകൾ നിറഞ്ഞു.

ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാനാണ് ബുധനാഴ്ച രാവിലെ ഇടുക്കി ഉപ്പുതറ സ്വദേശി മോഹൻ പുതുപ്പള്ളിയിൽ എത്തിയത്. ഉമ്മൻ ചാണ്ടിയുടെ സ്നേഹം വിവരിച്ച് മണിക്കൂറുകളോളമുള്ള അദ്ദേഹത്തിന്‍റെ കാത്തിരിപ്പ് മറ്റുള്ളവർക്കും കണ്ണീർക്കാഴ്ചയായി. ‘‘എന്‍റെ ഹൃദയം പറിഞ്ഞുപോകുന്ന വേദനയാണ്. എനിക്കിനി ആരുണ്ട്... ’’ ഈ ചോദ്യത്തിന് മറുപടിയുണ്ടായില്ലെങ്കിലും അദ്ദേഹം ചോദ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു.

Tags:    
News Summary - oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.